കാലം പോയ പോക്കേ, ഛെ അതല്ല മനുഷ്യന്‍ കാലത്തിനും മുന്നേ പോകുന്ന പോക്കേ...
ബല്ലാത്ത ജാതിയന്നേ....
ബല്ലാത്ത ജാതിയന്നേ....
ബാങ്ക് കൊടുക്കാതെ മുലപ്പാല്‍ കൊടുക്കാൻ പാടില്ലെന്നു ആരാണ് പറഞ്ഞു പഠിപ്പിച്ചത്, ഖുര്‍ആനിലും ,സുന്നത്തിലും, ഇജ്മാഇലും ഒന്നുമില്ലാത്ത പുതിയ ഒരു കണ്ടു പിടിത്തം, അപ്പോള്‍ പിന്നെ ഇത് അതന്നെ ' പറയിപ്പിക്കൽ', അല്ലെങ്കിലേ ചിലരെങ്കിലും എന്തേലും ഒന്ന് കിട്ടാന്‍ കാത്തു നിൽക്കുകയാ... ദീനിന്റെ മുകളില്‍ ചാടിക്കയറാൻ.
മക്കൾ ജനിച്ചതിൽ സന്തോഷിക്കുകയും, ആ സന്തോഷം പങ്കിടാൻ വേണ്ടി നല്ല കർമ്മങ്ങൾ ചെയ്യുന്നതിനു പകരം ഓരോ ബിദ്അത്ത് (കണ്ടുപിടിത്തം) ആയി ഇറങ്ങിക്കോളും.
അതും ഉപദ്രവമില്ലാത്ത ഒന്നാണേൽ കുഴപ്പമില്ല, ഇതിപ്പോ കുഞ്ഞിന്റെ ജീവന്‍ വെച്ചു കളിക്കുമ്പോഴാ ദേഷ്യം വരുന്നത്, അനിസ്ലാമികമായി ഓരോ വേണ്ടാതീനം കാട്ടി കൂട്ടുമ്പോൾ ശ്രദ്ധിക്കുക , അത് താന്‍ പ്രതിനിധാനം ചെയ്യുന്ന ദീനിന്റെ മേൽ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തും.
അതും ഉപദ്രവമില്ലാത്ത ഒന്നാണേൽ കുഴപ്പമില്ല, ഇതിപ്പോ കുഞ്ഞിന്റെ ജീവന്‍ വെച്ചു കളിക്കുമ്പോഴാ ദേഷ്യം വരുന്നത്, അനിസ്ലാമികമായി ഓരോ വേണ്ടാതീനം കാട്ടി കൂട്ടുമ്പോൾ ശ്രദ്ധിക്കുക , അത് താന്‍ പ്രതിനിധാനം ചെയ്യുന്ന ദീനിന്റെ മേൽ തെറ്റിദ്ധാരണയ്ക്ക് ഇട വരുത്തും.
കുഞ്ഞു ജനിച്ചാൽ അവരുടെ ചെവിയില്‍ ബാങ്ക് കൊടുക്കണമെന്നത് നേരുണ്ട്, കാരണം അവര്‍ ഔദ്യോഗിക തലത്തില്‍ ആദ്യം കേൾക്കേണ്ടത് സൃഷ്ടാവിനെ പറ്റിയാണ്, മുഹമ്മദ് നബി (സ:അ) അങ്ങനെ ചെയ്തതായി റിപ്പോർട്ട് ഉണ്ട്, പക്ഷെ വളരെ മൃദു സ്വരത്തിൽ കുഞ്ഞിന്റെ ശ്രവണ ശേഷി കണക്കിലെടുത്താവണമതെന്നും ശ്രദ്ധിക്കണം.
അത് കഴിഞ്ഞാല്‍ 'തഹ്നീക്' എന്ന ഒന്നുണ്ട്.
കുഞ്ഞിന് മധുരം നുണഞ്ഞു കൊടുക്കുക, ഈത്തപ്പഴമാണ് ഏറ്റവും ഉചിതം, ശാസ്ത്രീയ പരമായ അടിത്തറ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ് ഈത്തപ്പഴം തിരഞ്ഞെടുത്തതിന്റെ ശ്രേഷ്ഠത.
അത് പിഴിഞ്ഞ് അതിന്റെ സത്ത് സ്വൽപം നാവില്‍ ചേർക്കുക. ആരംഭദൂതർ മുഹമ്മദ് നബി (സ:അ) അവിടുത്തെ വായിൽ അൽപ്പം ചവച്ച ശേഷമായിരുന്നു സത്തെടുത്ത് കുഞ്ഞിനു നൽകാറ്. അത് അവിടുത്തെ മാത്രം പ്രത്യേകത ആണ്, അത് ഒരു വിശ്വാസിക്കു മാത്രമല്ല നബിയെ പറ്റി പഠിച്ചവർക്കും മനസ്സിലാവുന്നതാണ്.
അത് കൊണ്ട് നമ്മുടെ വായ ഉപയോഗിച്ച് സത്തെടുക്കുന്നതിനേക്കാൾ ഉചിതം കൈ കൊണ്ടോ മറ്റോ ശ്രദ്ധയോടെ എടുക്കുന്നതാണ്.
കുഞ്ഞിന് മധുരം നുണഞ്ഞു കൊടുക്കുക, ഈത്തപ്പഴമാണ് ഏറ്റവും ഉചിതം, ശാസ്ത്രീയ പരമായ അടിത്തറ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ് ഈത്തപ്പഴം തിരഞ്ഞെടുത്തതിന്റെ ശ്രേഷ്ഠത.
അത് പിഴിഞ്ഞ് അതിന്റെ സത്ത് സ്വൽപം നാവില്‍ ചേർക്കുക. ആരംഭദൂതർ മുഹമ്മദ് നബി (സ:അ) അവിടുത്തെ വായിൽ അൽപ്പം ചവച്ച ശേഷമായിരുന്നു സത്തെടുത്ത് കുഞ്ഞിനു നൽകാറ്. അത് അവിടുത്തെ മാത്രം പ്രത്യേകത ആണ്, അത് ഒരു വിശ്വാസിക്കു മാത്രമല്ല നബിയെ പറ്റി പഠിച്ചവർക്കും മനസ്സിലാവുന്നതാണ്.
അത് കൊണ്ട് നമ്മുടെ വായ ഉപയോഗിച്ച് സത്തെടുക്കുന്നതിനേക്കാൾ ഉചിതം കൈ കൊണ്ടോ മറ്റോ ശ്രദ്ധയോടെ എടുക്കുന്നതാണ്.
ഇമാം മുസ്ലിം നിവേദനം ചെയ്ത ആയിഷ (റ:അ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം "പുതുതായി പിറന്ന കുട്ടികളെ നബി തങ്ങളുടെ മുമ്പിൽ ഹാജരാക്കുമായിരുന്നു, അപ്പോള്‍ തിരു നബി (സ:അ) അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും അവിടുത്തെ വായിൽ വെച്ച് എടുത്ത ഈത്തപ്പഴ സത്ത് കുഞ്ഞുങ്ങളുടെ നാവിൽ ചാലിക്കുമായിരുന്നു"
അത് മാത്രമല്ല 'തഹ്നീക്' എന്ന ഈ ചടങ്ങ് പഢ്ഡിതന്മാർ ഉൾപ്പടെയുള്ള ശ്രേഷ്റർ അംഗീകരിച്ചതായി ഇമാം നവവി ശറഹ് സഹീഹ് മുസ്ലിമിൽ പറയുന്നുണ്ട് (ശറഹ് മുസ്ലിം 4:122).
പിന്നീട് വരുന്ന ചടങ്ങ് നല്ല ഒരു പേരിടുക എന്നതാണ്.
അള്ളാഹുവിന്റെ ദാസന്‍ എന്ന അർത്ഥം വരുന്ന അബ്ദുള്ള , മുഹമ്മദ് നബിയുടെ അനുയായി തോഴൻ എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന മുഹമ്മദ് എന്നതും മുമ്പില്‍ വരുന്ന (first name) ആയി ഉപയോഗിക്കുന്നത് ഏറ്റവും അഭികാമ്യം.
പ്രവാചകന്മാരുടെ പേരും അനുവദനീയമാണ്, അവർ കാലക്രമേണ അവരുടെ തന്നെ സ്വഭാവത്തിലായി തീരുക എന്ന സദുദ്ദേശ്യമാണ് അതിനു പിന്നില്‍.
പിന്നെ നല്ല അർത്ഥം വരുന്ന ദീനിനെതിരിൽ വരാത്ത പേരും അനുവദനീയമാണ്.
അതെ സമയം അള്ളാഹുവല്ലാതെ മറ്റേതെങ്കിലും ഒന്നിന്റെ അടിമ എന്നർത്ഥം വരുന്ന പേരുകള്‍ ഹറാമാണ്. ഉദാഹരണത്തിന് അബ്ദ് അന്നബി, അബ്ദ് റസൂല്‍ എന്നിങ്ങനെയുള്ള.
അള്ളാഹുവിന്റെ ദാസന്‍ എന്ന അർത്ഥം വരുന്ന അബ്ദുള്ള , മുഹമ്മദ് നബിയുടെ അനുയായി തോഴൻ എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന മുഹമ്മദ് എന്നതും മുമ്പില്‍ വരുന്ന (first name) ആയി ഉപയോഗിക്കുന്നത് ഏറ്റവും അഭികാമ്യം.
പ്രവാചകന്മാരുടെ പേരും അനുവദനീയമാണ്, അവർ കാലക്രമേണ അവരുടെ തന്നെ സ്വഭാവത്തിലായി തീരുക എന്ന സദുദ്ദേശ്യമാണ് അതിനു പിന്നില്‍.
പിന്നെ നല്ല അർത്ഥം വരുന്ന ദീനിനെതിരിൽ വരാത്ത പേരും അനുവദനീയമാണ്.
അതെ സമയം അള്ളാഹുവല്ലാതെ മറ്റേതെങ്കിലും ഒന്നിന്റെ അടിമ എന്നർത്ഥം വരുന്ന പേരുകള്‍ ഹറാമാണ്. ഉദാഹരണത്തിന് അബ്ദ് അന്നബി, അബ്ദ് റസൂല്‍ എന്നിങ്ങനെയുള്ള.
പേരിടൽ കഴിഞ്ഞാൽ അടുത്തത് അഖീഖ അറുക്കുക എന്നതാണ്.
കുഞ്ഞു പിറന്നതിന്റ സന്തോഷം അറിയിക്കുന്നതിന് വേണ്ടി നടത്തുന്ന മഹത്തരമായ ബലി കർമ്മമാണത്, ഏറ്റവും ശ്രേഷ്ഠമായത് ആടിനെ അറുക്കുക എന്നതും , അറുത്ത ശേഷം പാചകം ചെയ്തു അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും എത്തിച്ചു കൊടുക്കുക. പാചകം ചെയ്യാത്ത പച്ച മാംസമാണേലും അഖീഖ സഹീഹാകും.
കുഞ്ഞു പിറന്നതിന്റ സന്തോഷം അറിയിക്കുന്നതിന് വേണ്ടി നടത്തുന്ന മഹത്തരമായ ബലി കർമ്മമാണത്, ഏറ്റവും ശ്രേഷ്ഠമായത് ആടിനെ അറുക്കുക എന്നതും , അറുത്ത ശേഷം പാചകം ചെയ്തു അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും എത്തിച്ചു കൊടുക്കുക. പാചകം ചെയ്യാത്ത പച്ച മാംസമാണേലും അഖീഖ സഹീഹാകും.
അഖീഖ കഴിഞ്ഞാല്‍ മുടി കളയുക എന്നതാണ്.
ഏറ്റവും ഉചിതം ഏഴാം നാൾ കളയുന്നതാണ്, അന്നു തന്നെ പേരും വിളിക്കാവുന്നതാണ്.
ഫാത്തിമ (റ:അ) ക്ക് ഹസ്സന്‍ (റ:അ) പിറന്നപ്പോൾ ഏഴാം നാൾ മുഹമ്മദ്മനബി (സഃഅ) ഇങ്ങനെ പറയുകയുണ്ടായി " അവന്റെ മുടി കളയുക, മുടിയുടെ തൂക്കത്തിനനുസരിച്ച വെള്ളി പാവപ്പെട്ടവർക്ക് നൽകുക. [അഹ്മദ്]
അത് വലത്ത് നിന്നു തുടങ്ങി ഇടതിൽ അവസാനിപ്പിക്കണമെന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തതാതി കാണാം.
ഏറ്റവും ഉചിതം ഏഴാം നാൾ കളയുന്നതാണ്, അന്നു തന്നെ പേരും വിളിക്കാവുന്നതാണ്.
ഫാത്തിമ (റ:അ) ക്ക് ഹസ്സന്‍ (റ:അ) പിറന്നപ്പോൾ ഏഴാം നാൾ മുഹമ്മദ്മനബി (സഃഅ) ഇങ്ങനെ പറയുകയുണ്ടായി " അവന്റെ മുടി കളയുക, മുടിയുടെ തൂക്കത്തിനനുസരിച്ച വെള്ളി പാവപ്പെട്ടവർക്ക് നൽകുക. [അഹ്മദ്]
അത് വലത്ത് നിന്നു തുടങ്ങി ഇടതിൽ അവസാനിപ്പിക്കണമെന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തതാതി കാണാം.
മുടി കളയൽ കർമ്മം കഴിഞ്ഞാല്‍ അടുത്തത് ആൺ കുഞ്ഞിന്റെ ചേലാ കർമ്മം ആണ്.
ജനിച്ചതിന്റെ ഏഴാഏഴനാൾ മുതല്‍ പ്രായപൂർത്തിയാകുന്നതിന് മുമ്പായി ഇത് ചെയ്തിരിക്കണം.
ജനിച്ചതിന്റെ ഏഴാഏഴനാൾ മുതല്‍ പ്രായപൂർത്തിയാകുന്നതിന് മുമ്പായി ഇത് ചെയ്തിരിക്കണം.
ഞാനിപ്പോൾ ചേര്‍ത്ത് പറഞ്ഞത് മുഹമ്മദ് നബി (സ:അ) ചര്യകളാണ്, ഇനി ഇതിനെ സാമൂഹ്യ- ശാസ്ത്രീയ -വിശ്വാസപരമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾൽൺകും വിധേയമാക്കിയാൽ മനസ്സിലാവുന്നത് അതിലെ അൽഭുതമാണ്, അതിലെ പൂർണ്ണതയാണ്. ഇനിയും വേറെ എന്തേലുംവേണമെന്ന് തോന്നുന്നുവോ?
അതിനപ്പുറമുള്ള ഇസ്ലാം കാപട്യമാണ്, അന്ധവിശ്വാസമാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ഖുര്‍ആനിനും നബി പാഠങ്ങള്‍ക്കുമപ്പുറം കടന്നാൽ അതിനെ ബിദ്അത്ത് (കണ്ടു പിടിത്തം)എന്നു പറയും.
അതിനപ്പുറമുള്ള ഇസ്ലാം കാപട്യമാണ്, അന്ധവിശ്വാസമാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ഖുര്‍ആനിനും നബി പാഠങ്ങള്‍ക്കുമപ്പുറം കടന്നാൽ അതിനെ ബിദ്അത്ത് (കണ്ടു പിടിത്തം)എന്നു പറയും.
കാലത്തിനനുസരിച്ച് മാറേണ്ടത് പ്രമാണമല്ല , മറിച്ച് ആവശ്യമായ സ്റോതസ്സുകളുടെ മികച്ച വിനിയോഗമാണ്.
ഉദാഹരണത്തിന് ബാങ്ക് മൈക്കിലൂടെ വിളിക്കുന്നത്, ഇലക്ട്രോണിക് കൗണ്ടിങ്ങ് അങ്ങനെ അങ്ങനെ.
ഉദാഹരണത്തിന് ബാങ്ക് മൈക്കിലൂടെ വിളിക്കുന്നത്, ഇലക്ട്രോണിക് കൗണ്ടിങ്ങ് അങ്ങനെ അങ്ങനെ.
ഇത്രയുമാണ് ആനുകാലിക സംഭവമുയി ബന്ധപ്പെടുത്തി പറയാനുള്ളത്.
ആരും ദീനിനെ തെറ്റിദ്ധരിക്കുന്ന അവസ്ഥ ഉണ്ടാവരുത്.
ആരും ദീനിനെ തെറ്റിദ്ധരിക്കുന്ന അവസ്ഥ ഉണ്ടാവരുത്.
