Friday, August 3, 2018
25 വയസ്സ് ഓര്‍മിപ്പിക്കുന്നത്
മക്കയിലെ രാജാത്തിയായി കഴിഞ്ഞ ഖദീജ (റ) ക്ക് 2 തവണ വിധവയായിരിന്നിട്ടു കൂടി നിരന്തരം കല്ല്യാണ ആലോചനകള്‍ വന്നു കൊണ്ടിരിന്നു, അവിടുത്തെ ദയയും കുലീനതയും സാമ്പത്തികശേഷിയും പലര്‍ക്കും നല്ലവണ്ണം ബോധ്യപ്പെട്ടു, പക്ഷെ ബീവി ഖദീജ (റ) ന്റെ കളന്കമില്ലാ മനസ്സിലേക്ക് സത്യ സന്ധത, സല്‍ഗുണ സമ്പന്നത, സൗന്ദര്യം എന്നീ എണ്ണമറ്റ ശ്രേഷ്ഠതകളുമായ് കടന്നു കയറിയത് ആരംഭ ദൂതര്‍ മുഹമ്മദ് (സ) തങ്ങളായിരുന്നു, അവിടുന്ന് 25 ആയപ്പോഴേക്കും എല്ലാനിലയിലും വളര്‍ന്നു കഴിഞ്ഞിരുന്നു, കച്ചവടത്തിലെ വിജയങ്ങളുടെ ആവൃത്തി, സാമൂഹിക ഇടപെടലുകളില്‍ കാണിച്ച മാതൃക അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേന്മകള്‍ക്ക് പകരം വെക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 25 വയസ്സ് എന്ന് കേള്‍ക്കുമ്പോള്‍ ഇതൊക്കെ തന്നെയാണ് ഓര്‍മ്മ വരിക... ഖദീജ ബീവിയുടെ ഹൃദയം കീഴടക്കിയ മുഹമ്മദ് നബി(സ) തങ്ങള്‍ കല്ല്യാണാലോചനക്ക് സമ്മതം മൂളിയ നിമിഷം മുതല്‍ അവിടെ ഉത്സവാന്തരീക്ഷം രൂപപ്പെടുകയും, അവര്‍ ഒന്നു ചേരുന്നതിന് സാക്ഷിയാവാന്‍ മത്സരിക്കുകയും, അവര്‍ക്ക് വേണ്ടി മംഗളം നേരാന്‍ ഏറ്റവും മുന്നില്‍ അണിനിരക്കുകയും ചെയ്തവരുടെ മനസ്സില്‍ പതിഞ്ഞ അവിസ്മരണീയ, അവര്‍ണനീയ അനുഭൂതി എന്തായിരിന്നിരിക്കും? ഓ എന്റെ ഇരുപത്തഞ്ചേ ... നിന്നെയോര്‍ക്കുമ്പോ അങ്ങനെ ഞാന്‍ ആനന്ദം കണ്ടെത്തുന്നു... ഇന്ന് നീ എനിക്കും അവകാശപ്പെടുത്തി തന്നത് ആ ഒരു കാലയളവാണ്. ഭൂമിയുടെ പരിധിയില്‍ നിന്ന് കഴിച്ചു കൂട്ടിയ 25 വര്‍ഷങ്ങള്‍... കാര്യമായ നേട്ടങ്ങളൊന്നും എടുത്ത് പറയാനില്ല,,കോട്ടങ്ങള്‍ കാണും ഒട്ടനവധി, അതൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നുമില്ല തല്‍ക്കാലം... എന്നില്‍ നിന്നും വന്നു പോയ പിഴവുകള്‍ ഒക്കെയും പൊറുത്ത് തന്നേക്കണം... എന്നേപ്പറ്റി നല്ലത് വല്ലതും പറയാനുണ്ടേല്‍ ഇപ്പോള്‍ പറഞ്ഞില്ലേലും അളളാഹുവിന്റെ കോടതിയില്‍ ഓര്‍ത്തെടുത്താല്‍ മതി. ഇത്രയും നാള്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് തന്ന കാരുണ്യവനായ അളളാഹുവിനെ സ്തുതിക്കുക എന്നതിനപ്പുറം വേറെയെന്താണ് ഈ അടിമയ്ക്ക് ചെയ്യാനുള്ളത്. നാഥാ നീ തുണക്കണേ...
ആമീന്‍
Labels:
Blog,
Facebook,
Juunaid Kadannappalli
Wednesday, August 1, 2018
പഴക്കം ചെന്ന ആത്മാക്കള്‍
മഴ പെയ്തതിനാല്‍ ചെളിയും കുഴികളുമാണീ പാതയില്‍, കാട് നിറഞ്ഞ് വിജനമായ ഭൂപ്രദേശമാണെന്ന് തോന്നിപ്പിക്കുകയാണിവിടം...
പാതയോരങ്ങളില്‍ പരവതാനി വിരിച്ചിടാത്ത ഈയിടങ്ങളിലൂടെ കടന്നാല്‍ പഴക്കം ചെന്ന ഏറെ ആദരണീയരായ പുണ്യാത്മാക്കളെ കണ്ട് സലാം പറഞ്ഞിടാം...
കാലങ്ങള്‍ ഒരുപാട് കടന്നു പോയി എന്ന് വിളിച്ചോതുന്ന പ്രായം ചെന്ന മരത്തിന്റെ ക്ഷീണിതരായ ചില്ലകളും, വളളികളുംഅവിടെ അവര്‍ക്ക് വേണ്ടി പാപമോചനം തേടുന്നുണ്ട്.
വളഞ്ഞു പുളഞ്ഞ ചില്ലകളില്‍ ചൂടിയ തസ്ബീഹ് മാലകളിലെ വിരലനക്കം ഒരു പഴന്കഥയായ് മാറിയെന്ന് തോന്നിപ്പിക്കുന്നു.
ആത്മാക്കളുടെ സല്‍കര്‍മ്മങ്ങള്‍ മുഖേന , അവിടെ വെച്ച് പാരായണം ചെയ്ത സ്വലാത്ത്, സികര്‍, ഖിറാഅത്ത് മുന്‍ നിറുത്തി നമ്മുടെ കാര്യങ്ങള്‍ക്ക് നാഥനിലേക്ക് കൈ ഉയര്‍ത്തുന്നതിന് ദ്വയാര്‍ത്ഥം കണ്ടു പിടിക്കാനാണ് നമുക്ക് തിടുക്കം...
നമ്മുടെ സന്ദര്‍ശനമില്ലേലും ലെവലേശം വറ്റിപ്പോവാത്ത 'ഈമാനികമായ ഉറവ' അവര്‍ക്ക് സ്വന്തമായുണ്ട്, അവരുടെ സ്ഥാനത്തിന് അത് കൊണ്ട് തന്നെ യാതൊരു മങ്ങലുമേല്‍ക്കില്ല.
സദുദ്ദേശ പരമായി അളളാഹു ബഹുമാനിച്ചവരെ ഞാനും ബഹുമാനിക്കുന്നു എന്ന് കരുതി നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞവരെ നാം സന്ദര്‍ശിക്കുക, മരണത്തെ പറ്റി ഓര്‍ക്കുന്നതിനുംമോശമായ ചിന്തകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും കടിഞ്ഞാണിടാനും അത് വഴി നമുക്ക് സാധിക്കും...
ദുനിയാവിലെ സുഖ സൗകര്യങ്ങള്‍ക്കപ്പുറം , ആത്മീയപരമായ മുന്നേറ്റത്തിലൂടെ ആഖിറം വിജയിക്കുക എന്നതായിരുന്നു ആ പുണ്യാത്മാക്കളുടെ ജീവിത ലക്ഷ്യം,
നമുക്ക് സാധ്യമാവാതെ പോവുന്ന ഈ കാര്യങ്ങളെ ഓര്‍ത്തെന്കിലും അവരെ വെറുതെ വിടണം.
ചൂടും ,തണുപ്പും, കാറ്റുമേറ്റ് കഴിഞ്ഞു പോവുമരുടെ ചുവട്ടിലെ മണ്ണിനറിയുന്ന പോലെ അവരെ നമുക്കറിയില്ല,
നാം ഒടുവില്‍ മണ്ണായ് മടങ്ങും വരെ ആ സത്യങ്ങള്‍ ഒരു പക്ഷെ വെളിച്ചം കാണണമെന്നില്ല.
കാലങ്ങള്‍ ഒരുപാട് കടന്നു പോയി എന്ന് വിളിച്ചോതുന്ന പ്രായം ചെന്ന മരത്തിന്റെ ക്ഷീണിതരായ ചില്ലകളും, വളളികളുംഅവിടെ അവര്‍ക്ക് വേണ്ടി പാപമോചനം തേടുന്നുണ്ട്.
വളഞ്ഞു പുളഞ്ഞ ചില്ലകളില്‍ ചൂടിയ തസ്ബീഹ് മാലകളിലെ വിരലനക്കം ഒരു പഴന്കഥയായ് മാറിയെന്ന് തോന്നിപ്പിക്കുന്നു.
ആത്മാക്കളുടെ സല്‍കര്‍മ്മങ്ങള്‍ മുഖേന , അവിടെ വെച്ച് പാരായണം ചെയ്ത സ്വലാത്ത്, സികര്‍, ഖിറാഅത്ത് മുന്‍ നിറുത്തി നമ്മുടെ കാര്യങ്ങള്‍ക്ക് നാഥനിലേക്ക് കൈ ഉയര്‍ത്തുന്നതിന് ദ്വയാര്‍ത്ഥം കണ്ടു പിടിക്കാനാണ് നമുക്ക് തിടുക്കം...
നമ്മുടെ സന്ദര്‍ശനമില്ലേലും ലെവലേശം വറ്റിപ്പോവാത്ത 'ഈമാനികമായ ഉറവ' അവര്‍ക്ക് സ്വന്തമായുണ്ട്, അവരുടെ സ്ഥാനത്തിന് അത് കൊണ്ട് തന്നെ യാതൊരു മങ്ങലുമേല്‍ക്കില്ല.
സദുദ്ദേശ പരമായി അളളാഹു ബഹുമാനിച്ചവരെ ഞാനും ബഹുമാനിക്കുന്നു എന്ന് കരുതി നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞവരെ നാം സന്ദര്‍ശിക്കുക, മരണത്തെ പറ്റി ഓര്‍ക്കുന്നതിനുംമോശമായ ചിന്തകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും കടിഞ്ഞാണിടാനും അത് വഴി നമുക്ക് സാധിക്കും...
ദുനിയാവിലെ സുഖ സൗകര്യങ്ങള്‍ക്കപ്പുറം , ആത്മീയപരമായ മുന്നേറ്റത്തിലൂടെ ആഖിറം വിജയിക്കുക എന്നതായിരുന്നു ആ പുണ്യാത്മാക്കളുടെ ജീവിത ലക്ഷ്യം,
നമുക്ക് സാധ്യമാവാതെ പോവുന്ന ഈ കാര്യങ്ങളെ ഓര്‍ത്തെന്കിലും അവരെ വെറുതെ വിടണം.
ചൂടും ,തണുപ്പും, കാറ്റുമേറ്റ് കഴിഞ്ഞു പോവുമരുടെ ചുവട്ടിലെ മണ്ണിനറിയുന്ന പോലെ അവരെ നമുക്കറിയില്ല,
നാം ഒടുവില്‍ മണ്ണായ് മടങ്ങും വരെ ആ സത്യങ്ങള്‍ ഒരു പക്ഷെ വെളിച്ചം കാണണമെന്നില്ല.
- (ജുനൈദ് കടന്നപ്പളളി )
മുഹമ്മദ് നബി (സഃഅ) തങ്ങള്‍ വിശ്വാസിയെ ഈന്തപ്പന വൃക്ഷത്തോട് ഉപമിച്ചപ്പോൾ
ഒരിക്കൽ അബൂ ഹുറൈറ (റഃഅ) മുഹമ്മദ് നബിയോട് (സഃഅ) സ്വർഗ്ഗത്തെ സൃഷ്ടിപ്പിനെപ്പറ്റി ചോദിച്ചു, അപ്പോൾ അവിടുന്ന് മറുപടി നൽകി "ഒരിഷ്ടിക സ്വർണ്ണമാണെന്കിൽ മറ്റൊന്ന് വെളളിയാണ്. നിലം കസ്തൂരിയാലും, ചരലിന്റെ സ്ഥാനത്ത് മുത്തും മാണിക്യവും, തേപ്പ് കുന്കുമത്താലുമാണ്. അതിൽ പ്രവേശിക്കുന്നവന് ശാശ്വതമായ അനുഭൂതിയുണ്ട്. അവിടെ മരണമില്ല, വസ്ത്രങ്ങൾക്ക് ജീർണ്ണതയില്ല, യൗവ്വനത്തിന് പരിവർത്തനവുമില്ല."
ഇത്തരത്തിൽ ലലനാമണികളായ ആ ഹൂറുലീങ്ങൾ കൂടി ഉൾപ്പെടുന്ന സ്വർഗ്ഗം വർണ്ണിക്കപ്പെട്ടാൽ ആരായാലും കണ്ണു മഞ്ഞളിക്കുന്നത് സ്വാഭാവികം.
അത് പോലെ നരകത്തിന്റെ ഭയാനകമായ അവസ്ഥ സ്മരിക്കേണ്ടി വന്നാൽ ഏത് ഹൃദയവും ഒന്ന് പിടയും.
അങ്ങനെ സ്വർഗ്ഗ നരകങ്ങളുടെ നിരന്തരമായ പരാമർശം ഒട്ടുമിക്ക ആൾക്കാരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
അങ്ങനെയെന്കിലും നന്നായിത്തീരാൻ ശ്രമിക്കും.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് ഒരു മഹാത്മാവിന്റെ അചഞ്ചലമായ വിശ്വാസത്തിലൂന്നിയ ചിന്താഗതിയാണ്, ഏവരും മാതൃകയാക്കേണ്ട അതുല്യമായ ഒരു വ്യക്തിത്വം.
അതെ , സൃഷ്ടാവിനോടുളള വിട്ടു വീഴ്ചയില്ലാത്ത സ്നേഹത്താൽ
ഹസ്രത്ത് ഇബ്രാഹിം ബ്നു അദ്ഹം (റഃഅ) എന്നവർ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു " സ്വർഗ്ഗമോഹത്താൽ എപ്പോഴെന്കിലും നിന്നെ ഞാൻ ഭയപ്പെടുന്നുണ്ടെന്കിൽ ആ സ്വർഗ്ഗത്തിന്റെ നറുമണം പോലും എനിക്കനുഭവപ്പെടുത്തരുതേ!
നരകഭയത്താൽ വല്ലപ്പോഴും ഞാൻ നിനക്കാരാധന ചെയ്യുന്നതായാൽ ആ നരകാഗ്നിയിലിട്ട് എന്നെ നീ കരിക്കണമേ! നിന്റെ സച്ചിതാന്ദസ്വരൂപം ദർശിക്കുവാനുളള എന്റെ അടങ്ങാത്ത മോഹം മാത്രം നീ പാഴാക്കരുതേ!"
ഇത്തരത്തിലുളളവരും ചരിത്ര പാതയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഞരമ്പിലൂടെയുണ്ടാകുന്ന രക്തക്കുതിപ്പ്, അതൊന്ന് വേറെ തന്നെയാണ് .
പടച്ചവനെ കാണാനുളള അതിയായ ഒരു ആഗ്രഹം ആദ്യം വിടരട്ടെ, ആ ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടിയുളള സൽകർമ്മങ്ങളാൽ സമ്പന്നമാകട്ടെ ഈ പുതു വർഷം.
മുഹറ മാസാശംസകൾ.
- ജുനൈദ് കടന്നപ്പളളി
ഇത്തരത്തിൽ ലലനാമണികളായ ആ ഹൂറുലീങ്ങൾ കൂടി ഉൾപ്പെടുന്ന സ്വർഗ്ഗം വർണ്ണിക്കപ്പെട്ടാൽ ആരായാലും കണ്ണു മഞ്ഞളിക്കുന്നത് സ്വാഭാവികം.
അത് പോലെ നരകത്തിന്റെ ഭയാനകമായ അവസ്ഥ സ്മരിക്കേണ്ടി വന്നാൽ ഏത് ഹൃദയവും ഒന്ന് പിടയും.
അങ്ങനെ സ്വർഗ്ഗ നരകങ്ങളുടെ നിരന്തരമായ പരാമർശം ഒട്ടുമിക്ക ആൾക്കാരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
അങ്ങനെയെന്കിലും നന്നായിത്തീരാൻ ശ്രമിക്കും.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് ഒരു മഹാത്മാവിന്റെ അചഞ്ചലമായ വിശ്വാസത്തിലൂന്നിയ ചിന്താഗതിയാണ്, ഏവരും മാതൃകയാക്കേണ്ട അതുല്യമായ ഒരു വ്യക്തിത്വം.
അതെ , സൃഷ്ടാവിനോടുളള വിട്ടു വീഴ്ചയില്ലാത്ത സ്നേഹത്താൽ
ഹസ്രത്ത് ഇബ്രാഹിം ബ്നു അദ്ഹം (റഃഅ) എന്നവർ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു " സ്വർഗ്ഗമോഹത്താൽ എപ്പോഴെന്കിലും നിന്നെ ഞാൻ ഭയപ്പെടുന്നുണ്ടെന്കിൽ ആ സ്വർഗ്ഗത്തിന്റെ നറുമണം പോലും എനിക്കനുഭവപ്പെടുത്തരുതേ!
നരകഭയത്താൽ വല്ലപ്പോഴും ഞാൻ നിനക്കാരാധന ചെയ്യുന്നതായാൽ ആ നരകാഗ്നിയിലിട്ട് എന്നെ നീ കരിക്കണമേ! നിന്റെ സച്ചിതാന്ദസ്വരൂപം ദർശിക്കുവാനുളള എന്റെ അടങ്ങാത്ത മോഹം മാത്രം നീ പാഴാക്കരുതേ!"
ഇത്തരത്തിലുളളവരും ചരിത്ര പാതയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഞരമ്പിലൂടെയുണ്ടാകുന്ന രക്തക്കുതിപ്പ്, അതൊന്ന് വേറെ തന്നെയാണ് .
പടച്ചവനെ കാണാനുളള അതിയായ ഒരു ആഗ്രഹം ആദ്യം വിടരട്ടെ, ആ ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടിയുളള സൽകർമ്മങ്ങളാൽ സമ്പന്നമാകട്ടെ ഈ പുതു വർഷം.
മുഹറ മാസാശംസകൾ.
- ജുനൈദ് കടന്നപ്പളളി
Subscribe to:
Posts (Atom)
