Saturday, August 27, 2016

കാലംമരണത്തെ മായ്ക്കുമ്പോൾ


വെള്ളം കണ്ടാ പിന്നെ വേറെ ഒന്നും നോക്കില്ല, അതിനി ചെറിയ തോടായാലും, ശരി വലിയ പുഴയായാലും ശരി അവനും കൂട്ടരും കുളിച്ചു മതിക്കണം.
സ്ഥിരമായൊരു സ്ഥലമുണ്ടായിരുന്നു അവർക്ക് 'പാറത്തോട്' .
അവിടെ കാണേണ്ടതാ ഓരെ അഭ്യാസങ്ങൾ. കൂട്ടത്തിൽ അവനായിരുന്നു കേമൻ, മുങ്ങാം കുഴിയിട്ട് ആഴങ്ങളില്‍ പതിക്കാനും, വിവിധ രീതിയില്‍ നീന്തി മറിയാനുമൊക്കെ."
 ഇന്നലെ വൈകീട്ട് അങ്ങ് മലയ്ക്കുള്ള പുഴയില്‍ മുങ്ങി മരിച്ച അപ്പുവിനെ പറ്റി അയൽവാസി രാമു വാചാലനായി കൊണ്ട് പറഞ്ഞതാണിവ.
വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി, സ്നേഹിതന്മാരെ അനാഥരാക്കി അവരുടെ അപ്പുവേട്ടൻ യാത്രയായി.

"ഭയങ്കര ആഴമല്ലെ അവിടെ, പോരാത്തതിനു തോരാ മഴയില്‍ വെള്ളം എത്രയാ പൊന്തിയത്."
ശവദാഹ ചടങ്ങിനിടയിൽ നാട്ടുകാരിൽ ചിലർ പതിയെ സ്വരത്തിൽ പറയുന്നു.

  ഇനി ആ പാറത്തോടിൽ അപ്പുവില്ല, തന്റെ അനിയന്മാരെ നീന്തല്‍ പഠിപ്പിച്ച,  മുങ്ങാം കുഴിയിടാനും, അഭ്യാസങ്ങളും പറഞ്ഞു കൊടുത്ത ആ കർക്കശക്കാരനായ സംഘത്തലവന്റെ അഭാവം അവര്‍ എങ്ങനെ നികത്തും.
അവനുള്ളപ്പോൾ ആരും പരസ്പരം വഴക്കിടാതെ ഒരുമിച്ച് തന്നെ പാറത്തോടിലും മറ്റുമായി കുളിക്കുമവർ.
അവനുള്ളപ്പോൾ അവനെ പേടിച്ച് അധികം ആഴങ്ങളിലേക്ക് ചെല്ലാനോ മറ്റു കുരുത്തക്കേട് നടത്താനോ അവർക്ക് പറ്റിയിരുന്നില്ല.
അത് കൊണ്ട് തന്നെ ചിലര്‍ക്കെങ്കിലും അപ്പുവിനോട് പലപ്പോഴായി ദേഷ്യം തോന്നിയിട്ടുണ്ട്." ഈ അപ്പവേട്ടനുള്ളപ്പോൾ ഒന്നിനും സമ്മതിക്കില്ല" എന്നവര്‍ പറഞ്ഞു നടക്കുമായിരുന്നു.
ഇനി ആ അപ്പുവേട്ടൻ വഴക്കിടാൻ വരില്ല അവരോട്, ദേഷ്യപ്പെട്ട് തീർപ്പ് കൽപ്പിക്കാനും എത്തില്ല.
 പറഞ്ഞ പോലെ രണ്ടു മൂന്നു ദിവസം പാറത്തോട് അനാഥമായി. അപ്പുവിന്റെ സ്നേഹിതന്മാർ അവിടെ വന്നു പോകും, വരുമ്പോഴൊക്ക അവന്റെ ഓർമ്മ വരും, പഴയ കാര്യങ്ങൾ പറയും ഓരോരുത്തരായി.
അങ്ങനെ അങ്ങനെ കുറച്ച് ദിവസങ്ങള്‍.

പിന്നീട് അവരെ കാലമെന്ന അൽഭുതം എല്ലാം മറക്കാന്‍ പഠിപ്പിച്ചു.
അവർ പാറത്തോടിലും മറ്റു നീരാട്ട് കേന്ദ്രങ്ങളിലുമായി അപ്പുവിന്റെ സ്മരണ പുതുക്കി കളിക്കാന്‍ തുടങ്ങി.
കാലം കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അവർ അപ്പുവിനെ തന്നെ മറന്നു പഴയതിലും ആവേശത്തോടെ കളിയിലും കുളിയിലും ഒക്കെയായി നേരം ചിലവഴിച്ചു.
പിന്നെ അപ്പു എന്ന പേര് തന്നെ ഉച്ചരിച്ചത് അപൂർവ്വങ്ങളായാണ്.
അന്ന് അപ്പു വിലക്കിയ പല കാര്യങ്ങളും ഇന്നിവർ ഭയപ്പാടില്ലാതെ ചെയ്യുന്നു.
അപ്പുവിനേക്കാൾ കേമന്മാരായി ചിലർ ആസ്ഥാന നീന്തല്‍ വിദഗ്ധൻ എന്ന പേരെടുത്തു.
അപ്പുവിന്റെ വേർപാട് അവർക്ക് പുതിയ അവസരങ്ങള്‍ തുറന്നു കൊടുത്തു എന്ന് വ്യസന സമേതം പരോക്ഷമായി അറിയിക്കുന്നു.
മരണങ്ങളെ അത്തരത്തിലാണ് കാലം ചികഞ്ഞെടുക്കുന്നത്.
ആദ്യം ഇത്തിരി വേദന തോന്നുമെങ്കിലും ജനിച്ചവര്‍ മരിക്കണമെന്ന സത്യത്തെ ഉൾക്കൊള്ളാൻ പാകത്തിന് മനസ്സിനെ മാറ്റിയെടുക്കാൻ കാലത്തിന് കഴിയും.
ഇവിടെ അപ്പുവിന് സംഭവിച്ച മരണം അവന്റെ സുഹൃത്തുക്കൾക്ക് ഒരു പുതിയ അവസരങ്ങളായാണ് കാലക്രമേണ മാറിയത്. ഓരോ കൊഴിഞ്ഞു പോക്കും ഓരോ ഇല്ലായ്മയെ ആണ് കാണിക്കുന്നത്.
ഓരോ ഇല്ലായ്മയും ചിലത് ചെയ്യാനും, പറയാനുമുള്ള സ്വാതന്ത്ര്യമാണ്.
അത് കൊണ്ട് തന്നെയാവാം നാം പലപ്പോഴായി കേട്ടിരുന്ന ഈ വാക്കുകള്‍ ശരിയന്നു തോന്നുന്നത്.
" എനിക്ക് ഇനി മേലും കീഴും നോക്കാനില്ല, എല്ലാം നഷ്ടപ്പെട്ടവനാണ് , മുകളില്‍ ആകാശവും താഴെ ഭൂമി"
ഇല്ലായ്മ  നൽകിയ സ്വാതന്ത്ര്യമാണിത് എന്തിനെയും ഏതു വിധേനയും നേരിടാനുള്ള സ്വാതന്ത്ര്യം.
 അപ്പുവിന്റെ ഇല്ലായ്മ അവന്റെ കൂട്ടർക്ക് നൽകിയതും സ്വാതന്ത്ര്യം തന്നെ, ചില മാറ്റങ്ങൾ നടപ്പിൽ വരുത്താനും, വിലക്കപ്പെട്ടിരുന്ന കാര്യങ്ങൾ ചെയ്തു തീർക്കാനുമുള്ള സ്വാതന്ത്ര്യം.
കാലം എന്ന സത്യമാണ് അത് ഉണർത്തിയത്, വിരഹവും വേദനയും ഒക്കെ താണ്ടി ഒടുവില്‍ ഇപ്പോഴുള്ള അവസ്ഥയിലെത്തിച്ചത് കാലമാണ്.
ചില മാറ്റങ്ങൾ അനിവാര്യമായതാണ്, അതിനു പിന്നില്‍ മരണം നടത്തുന്ന പരോക്ഷമായ ഇടപെടലുകളെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.
തിരിച്ചറിയണമെങ്കിൽ അപ്പുവിനെ പോലെയുള്ള പലരുടെയും മരണം മനസ്സിലാക്കണം , അവരുടെ വേർപാടിനു വഴിയെ കാലം വരുത്തിയ മാറ്റം ഉൾക്കൊള്ളണം.
ഇനിയും മരിക്കാൻ ഒരുപാട് പേര്‍,  ഇനിയും പഠിക്കാൻ ഒരുപാട് ജീവിതങ്ങൾ, ഒടുവില്‍ ഇല്ലായ്മ സൃഷ്ടിച്ച് നീയും ഞാനും അകലുമ്പോൾ ആദ്യ ദിനങ്ങളിൽ അലമുറയിട്ട സ്നേഹിതന്മാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് പതിയെ പതിയെ മറക്കാന്‍ പറയുന്നത് കാലം,  പതിയെ പതിയെ നമ്മെ മറക്കാന്‍ പറയുന്നത് കാലം.
നീ ഇല്ലെങ്കിലും ഇവിടെ ഒരു കുഴപ്പമില്ലെന്ന് ഒച്ചയിടുന്ന കാലം...
നമ്മള്‍ നിസ്സാര ജീവൻ എന്നു തെളിയിക്കുന്നത് കാലം...
- ജുനൈദ് കടന്നപ്പള്ളി

Thursday, August 25, 2016

പ്രവേശനോൽസവം 2016: പുതിയ പ്രതീക്ഷകൾ


മിഹ്റാജാനുൽ ബിദായ
'പ്രവേശനോൽസവം 2016'

കടന്നപ്പള്ളി ഹസ്സനാത്തുൽ           ഇസ്ലാം മദ്രസ
















കുട്ടികള്‍ രാവിലെ തന്നെ പുത്തനുടുപ്പിട്ടു മാതാപിതാക്കളുടെ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിർവാദങ്ങളേറ്റു വാങ്ങി ഹസ്സനാത്തുൽ ഇസ്ലാം മദ്രസാ അങ്കണത്തിൽ എത്തിച്ചേർന്നു.

അദബിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ കാത്തു നിന്ന കാഴ്ചകൾ ഏറെ ആനന്ദമുള്ളതായിരുന്നു.
അവിടെ അവരെ   സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുകളും, വിവിധ വർണ്ണത്തിലുള്ള ഭിത്തികളിലും മറ്റുമായി പതിച്ച വർണ്ണ കടലാസുകളും, വ്യത്യസ്ത വലിപ്പത്തിലുള്ള ബലൂണുകൾ എന്നിവ അതില്‍ പെടുന്നു.

പക്ഷെ ഇതിനേക്കാൾ ഉപരിയായി, വ്രത ശുദ്ധിയുടെ ദിന രാത്രങ്ങളിൽ തങ്ങളുമായി അകന്നു നിന്ന സ്നേഹഭാജനങ്ങളായ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി നിന്ന ഉസ്താദുമാരുണ്ടായിരുന്നു.
അവരുടെ പ്രാർത്ഥനയ്ക്കും, സ്നേഹത്തിനുമപ്പുറം പിന്നെന്താണ് ഒരു വിദ്യാർത്ഥിക്കാവശ്യമായുള്ളത്?

മഴ ഇടയ്ക്കിടെ വന്നു പോകുന്ന ഒരു സമയം, മുകളിലെ നിരത്തി വെച്ച ബെഞ്ചുകളിൽ സവിനയം ആകാംക്ഷയോടെ കുട്ടികൾ ഇരിപ്പുറപ്പിച്ചു.
കൂടെ ചുരുക്കം രക്ഷകർത്താക്കളും.
 ദുആ ചെയ്തു ആരംഭിച്ച കാര്യപരിപാടിയിൽ ഖത്തീബ് ഉസ്താദ് ജിഷാദ് യമാനി അവർകൾ ആമുഖം എന്ന നിലയില്‍ ധാരാളം കാര്യങ്ങൾ സംസാരിച്ചു.
മത-വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആ പ്രഭാഷണത്തിൽ ഒട്ടുമിക്ക കാര്യങ്ങളും ചർച്ച ചെയ്തു പിന്നീട് ബദർ പള്ളിയിലേക്ക് (മീത്തൽ) പുതുതായി നിയമിച്ച ഇമാം ഉസ്താദ് ഖാലിദ് അവർകളും തന്റെ ആശയങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.
 മദ്രസാ വിദ്യാർത്ഥികൾക്ക് ആശംസയർപ്പിച്ച് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹസ്സന്‍ വി.യു. സംസാരിക്കുകയുണ്ടായി.
കൂടാതെ വേദിയില്‍ KAIJC ജന: സെക്രട്ടറി ടി. ജവാദ്, ഉസ്താദ് അബ്ദുള്‍ സലാം എന്നിവര്‍ അവരുടെ സാന്നിധ്യം അറിയിച്ചു.


"ﺧﻴﺮﻛﻢ ﻣﻦ ﺗﻌﻠﻢ ﺍﻟﻘﺮﺁﻥ ﻭﻋﻠﻤﻪ "
നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠർ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് "
-Al Bukhari
[കിത്താബുൽ ഫളാഇൽ-Book of virtues Book no.9, hadith 993 ].

ഈ തിരുവചനം മുൻ നിറുത്തി പഠനം നടത്തിയാൽ മാത്രം മതിയാകും ഇന്നു നിലവിലുള്ള മദ്രസാ സമ്പ്രദായത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ.
വഴി തെറ്റി പോകുന്ന യുവതയെ തെരഞ്ഞു പിടിച്ച് കൊണ്ട് ഇതാണ് ഇസ്ലാം എന്നു തെറ്റിധരിപ്പിക്കുന്ന ആധുനിക മാധ്യമ നിലപാടുകളെ തച്ചുടക്കണമെങ്കിൽ, അവയ്ക്കു മീതെ നന്മയുടെ, സത്യത്തിന്റെ, സമാധാനത്തിന്റെ മനുഷ്യത്തിന്റെ പ്രതീകം മാത്രമാണ് ഇസ്ലാം എന്ന പച്ചയായ യഥാര്‍ത്ഥ്യം ഇവിടെ അലയടിക്കണം.
അതിന് സഹിഷ്ണുതയുടെ നേരറിവിന്റെ വിത്തുകൾ പാകണം, അത് മദ്രസയിലൂടെ സാധിക്കും.
കുരുന്നുകളുടെ ജീവിത രീതി നല്ല മാതൃകയില്‍ രൂപപ്പെടുത്താൻ തക്കതായ എല്ലാ പാഠങ്ങളും അവിടെ പഠിപ്പിക്കുന്നുണ്ട്.

പക്ഷെ ഖേദകരമായ കാര്യം എന്തെന്നു വെച്ചാൽ നമ്മളില്‍ ചിലരെങ്കിലും ആത്മീയ വിദ്യഭ്യാസത്തേക്കാൾ പ്രാധാന്യം ഭൗതിക വിദ്യാഭ്യാസത്തിനു കൊടുക്കുന്നു.
 ഭൗതിക വിദ്യാഭ്യാസം വേണ്ട എന്ന ഭാഷ്യമൊന്നുമില്ല, രണ്ടും തുല്യ അളവില്‍ ചേര്‍ത്ത് കൊണ്ടാണ് ഇവിടെ വിപ്ലവങ്ങൾ സൃഷ്ടിക്കേണ്ടത്.
വിപ്ലവം എന്നത് തീര്‍ത്തും രക്തരഹിതമായത് തന്നെ, ഇസ്ലാമിന്റെ ആശയങ്ങളും, ആദർശങ്ങളും ഇതര സമൂഹത്തിൽ പ്രതിഫലിപ്പിക്കുക എന്നത് തന്നെയാണ് കർമ്മം.
അല്ലാതെ ഭൗതിക വിദ്യാഭ്യാസം പൂർണ്ണമായി തഴഞ്ഞാലോ മതവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചാലോ ഇവിടെ അനക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യമല്ല.
 പ്രത്യേകിച്ചും ഈ ആധുനിക കാലത്തിൽ ഇസ്ലാമിന്റെ ശബ്ദമായി പൊതു വേദികളില്‍ സംവദിക്കാൻ നമുക്ക് ഒരു ഇടറാത്ത കണ്ഠനാളവും, പതറാത്ത മനസ്സും വേണം, സോഷ്യല്‍ കൂട്ടായ്മയിലും നവമാധ്യമ വേദികളിലും നിരങ്ങി ഇസ്ലാമിനെ താഴേക്ക് ഇറക്കും രീതിയില്‍  ഇടപെടുന്നവർക്ക് ഭയപ്പെടാൻ നമ്മളിലെ ചെറുപ്പക്കാരന്റെ ഏറ്റവും പക്വമായ, അവസരോചിതമായ പ്രതിഷേധ മുറകൾ വേണം.

ആയതിനാല്‍ മത-ഭൗതിക വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നല്‍കി, നല്ല ചുറ്റുപാടും, ഇസ്ലാമനുകൂല അന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം , അത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
വിശിഷ്യ ഒരു വിദ്യാർത്ഥിയുടെയും, രക്ഷിതാവിന്റെയും, ഉസ്താദിന്റെയും ഉത്തരവാദിത്തങ്ങളാണ്.
നമ്മള്‍ എന്തിനു മുഖം തിരിക്കുന്നു സത്യം തിരിച്ചറിഞ്ഞിട്ടും?
സ്കൂളുകളിൽ പ്രവേശനോൽസവും മീറ്റിംഗും വെച്ചപ്പോൾ പോകാന്‍ കാണിച്ച അതേ ആവേശം മദ്രസാ കാര്യങ്ങളിൽ എന്തേ കാണാത്തത്?
തിരുത്തുകൾക്ക് ഇനിയും സമയമുണ്ട്,  പക്ഷെ ഒരുപാടില്ല, വൈകും തോറും വികൃതമാവുന്ന ചുറ്റുപാടുകൾ രൂപപ്പെടും.
 ഇത് ഒരു തുടക്കമാകട്ടെ, ഇനി മുതല്‍ നമുക്ക് ഒരുമിച്ച് കൈ കോർക്കാം, നല്ല കാമ്പുള്ള അഭിമാനിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന കുട്ടികളെ ഒരുമിച്ച് വാർത്തെടുക്കാം, ഇസ്ലാം അനുശാസിച്ച മാർഗ്ഗത്തിലൂടെ, അതായത് ഏറ്റവും മികച്ച മാർഗ്ഗത്തിലൂടെ.

അറിയുക ഇസ്ലാം എന്നത് എളുപ്പത്തിന്റെ മതമാണ്, സ്വർഗ്ഗത്തിലേക്കും വിജയത്തിലേക്കുള്ള പാത കാട്ടിടുന്ന മതം.
അത് മുറുകെ പിടിച്ചാൽ ദുനിയാവും ആഖിറവും നമുക്ക് തൃപ്തികരമായിരിക്കും.

പുതിയ മദ്രസാ കെട്ടിടത്തിൽ കുരുന്നു കൂട്ടം ഇന്നലെ അതീവ സന്തുഷ്ടരായിരുന്നു.
അവരുടെ എന്നിലേക്ക് പ്രത്യാശയുടെ ആയിരം കിരണങ്ങള്‍ ചേര്‍ത്ത് തന്നു.

പിരിയാനടുത്ത സമയം അവർക്ക് മധുരങ്ങൾ നൽകിയും പുതിയ ക്ളാസിനെ പറ്റി പറഞ്ഞും, ക്ളാസുകളായി തിരിച്ചും ഉസ്താദുമാർ ആത്മ നിർവൃതി നേടി.
പുതിയ കുട്ടികളുടെ അഡ്മിഷൻ അതിന് ശേഷം ആരംഭിച്ചു.
പതിവിന് വിപരീതമായി ഒരുപാട് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങൾ പിന്നീടങ്ങോട്ട് ചർച്ചയാക്കാൻ അവസരമൊരുക്കി കൊണ്ട്        ' പ്രവേശനോൽസം 2016' നു പരിസമാപ്തിയായി.

- ജുനൈദ് കടന്നപ്പള്ളി

Tuesday, August 23, 2016

അവർ ഹജ്ജിനു യാത്ര തിരിച്ചു: പ്രാർത്ഥനയോടെ പങ്കുചേരാം...

لبيك اللهم لبيك، لبيك ﻻ شريك لك لبيك
"ഒരടിമയായി ഞാനിവിടെയുണ്ട് അള്ളാഹ്, ഞാനിവിടെയുണ്ട് പങ്കുകാരനില്ലാത്ത എന്റെ രക്ഷിതാവേ ! അനുസരണയുള്ള ദാസനായി ഞാനിവിടം തന്നെയുണ്ട്"

 ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പുണ്യ തൽബിയത്ത് ഏറ്റു പറയാന്‍ ജനസാഗരം തയ്യാറെടുത്തു കഴിഞ്ഞു.
പരിശുദ്ധ ഹജ്ജ് കർമ്മത്തിനു വേണ്ടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അവർ യാത്ര തിരിച്ചു തുടങ്ങി.
ഇഹലോക ചിന്തകളൊക്കെ വെടിഞ്ഞ്, ഐഹിക ഇച്ഛകളെ അടക്കി നിർത്തി ഇനി പുണ്യ കർമ്മങ്ങൾ ചെയ്തു സംതൃപ്തിയടയാൻ വിശ്വാസ സമൂഹം കാത്തിരിപ്പിലാണ്.
എന്റെ തൊട്ടടുത്ത അയൽവാസിയും ഏറെ പ്രിയങ്കരനുമായ മുഹമ്മദ് കുഞ്ഞി ഇക്കയും ഭാര്യയും നാളെ സുബഹി കഴിഞ്ഞ ഉടനെ ഇവിടെ നിന്ന് ഹജ്ജിന് യാത്ര തിരിക്കും.
മാസങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം വല്ലാത്ത സന്തോഷത്തിലും പ്രാർത്ഥനയിലുമാണ്.
അത് പിന്നെ ഏതൊരു വിശ്വാസിക്കാണില്ലാതിരിക്കുക.
ഇസ്ലാം ദീനിന്റെ അഞ്ച് അടിസ്ഥാന തൂണുകളിൽ അവസാനത്തെ തൂണായ "ഹജ്ജ് കർമ്മം" അത് ആഗ്രഹിക്കാത്തതായി ആരുണ്ട്?
സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവർക്ക് മാത്രം നിർബന്ധമുള്ളതാണേലും, നിത്യേന അഞ്ച് നേരം നിസ്കരിക്കാൻ മുന്നിടുന്ന ഖഅബ നേരിൽ കാണാനും, ലോകം ഉണ്ടാവാൻ തന്നെ കാരണക്കാരനായ ഇഷ്കിന്റെ അവസാന വാക്കും തന്റെ സമൂഹത്തെ സ്നേഹിച്ച് മതിയാവാതെ ആഖിറത്തിൽ ശുപാർശക്കനുമതി ചോദിച്ചു വാങ്ങിയ ആരംഭ ദൂതരെ (സഃഅ) കാണാനും ആരാണ് കൊതിക്കാത്തത്???
പക്ഷേ ആരൊക്കെ കൊതിച്ചാലും അവിടെ എത്തിച്ചേരണമെങ്കിൽഒരു പ്രത്യേക  അനുഗ്രഹം വേണം,  ഇനി എത്തിച്ചേർന്നാലോ അതൊക്കെയും കാണാനും ഭംഗിയായി അള്ളാഹുവിന്റെ തൃപ്തിയിൽ കർമ്മങ്ങൾ ചെയ്യാനും അതിലേറെ ഭാഗ്യം വേണം.
അത്തരം ഭാഗ്യവാന്മാരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീന്‍.

 പരിശുദ്ധ ഖുര്‍ആനിൽ ഏകൈക ഇലാഹ് ഇപ്രകാരം പറയുന്നു " ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ- പുരുഷ സംസർഗ്ഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സൽ പ്രവർത്തി ചെയ്തിരുന്നാലും അള്ളാഹു അതറിയുന്നതാണ്. ഹജ്ജിനു പോകുമ്പോൾ നിങ്ങള്‍ യാത്രക്ക് വേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോവുക. എന്നാല്‍ യാത്രക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളെ നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക."
  [അൽ ബഖറ :197]

മുകളിലെ സൂക്തത്തിൽ നിന്നും ബോധ്യപ്പെടുന്ന ഒന്നാണ് സൂക്ഷ്മതയുടെ പ്രാധാന്യം.
ചെറിയ ഒരു അശ്രദ്ധ മതി പിഴവിലേക്കും അനന്തരം ആപത്തിലേക്കും ചെന്നെത്താൻ.
തീർച്ചയായും പിശാച് പുറകെ തന്നെയുണ്ടാകും, അവന്റെ സംഘത്തിൽ (പരാജിതരിൽ) ആളെക്കൂട്ടാനാണ് ആ നീചന് തിടുക്കം,  പക്ഷെ അള്ളാഹുവിന്റെ സത്യസന്ധരായ അടിമകളെ കണ്ടാൽ അവന് പിന്തിരിഞ്ഞ് ഓടാനേ നിർവ്വാഹമുള്ളൂ...
പറഞ്ഞു വരുന്നത് നമ്മുടെ നല്ലതായ കർമ്മങ്ങളെ ഇല്ലാതാക്കാൻ പല സാഹചര്യങ്ങളും മുന്നില്‍ രൂപപ്പെടും, അതിൽപരം ഒരു നഷ്ടം വേറെ ഇല്ലെന്ന് തന്നെ പറയാം.
ഒരു സ്ഥിരം കേൾക്കുന്ന കഥയുണ്ട്. മുമ്പൊരു വ്യക്തി പള്ളി വഴികളിലൂടെ നടന്നു നീങ്ങും, അന്നൊക്കെ അയാള്‍ പിരിവ്, സംഭാവന എന്നൊക്കെ കേട്ടാല്‍ പുറകോട്ടു വലിയും. തീര്‍ത്തും നിസ്സഹകരണ മനോഭാവം. ആൾക്കാർ ചർച്ച ചെയ്യാന്‍ തുടങ്ങി.  അങ്ങനെ കുറച്ച് കാലം കഴിഞ്ഞു അയാള്‍ ഹജ്ജിനു പോയി തിരിച്ചു വന്നു. പിന്നീട്‌ പള്ളിയുമായി വലിയ ബന്ധം സ്ഥാപിച്ചു തുടങ്ങി.  മുമ്പ് സംഭാവന, പിരിവ് നൽകാതിരുന്ന അദ്ദേഹം ഇപ്പോള്‍ കാര്യമായി സാമ്പത്തിക സഹായം നടത്തി വരുന്നു. അപ്പോള്‍ ജനങ്ങള്‍ സംസാരിച്ചു തുടങ്ങി അയാള്‍ ഹജ്ജിന് പോയി വന്ന ശേഷം നന്നായി മാറി, നല്ലത് തന്നെ.
അങ്ങനയിരിക്കെ ഒരു സംഘടന നേതാവ് പിരിവിന് വന്നു,  ഹാജിക്കാന്റെയടുക്കൽ നിന്നും കാര്യമായി തടയും എന്നൊക്കെ കരുതിയാണവരെത്തിയത്. പ്രതീക്ഷ പോലെ വലിയ തുക നല്‍കി,  ഉടനെ റസീറ്റ് മുറിച്ച് നൽകാൻ തുടങ്ങി.  പേരെഴുതുന്ന സമയം ഹാജിക്ക തൊണ്ടയനക്കി, നേതാവ് റസീറ്റിൽ ഹാജിക്കാന്റെ ഇനീഷ്യൽ ചേര്‍ത്തു, പക്ഷെ അതും തൃപ്തിയായില്ലെന്ന മട്ടില്‍ അദ്ദേഹം വീണ്ടും തൊണ്ടയനക്കി, നേതാവിനു ഒന്നും മനസ്സിലായില്ല. അപ്പോള്‍ ഹാജിക്ക പറഞ്ഞു" അറിയില്ലേ.  കഴിഞ്ഞ വര്‍ഷമാണ് ഹജ്ജിനു പോയത്"
ഇപ്പോഴാണ് നേതാവിന് കാര്യം മനസ്സിലായത് പേരിന്റെ കൂടെ ഹാജി എന്നു വെക്കാനുള്ള വെപ്രാളമാണീ കാട്ടുന്നത്. അതിന് വേണ്ടിയാണ് ഈ തൊണ്ടയനക്കങ്ങൾ.
ഇത് പോലെ തന്നെയാണ് ഇതിനു മുമ്പും പലയിടങ്ങളിൽ തൊഢ്ടയനക്കിയത്. പേരിന് വേണ്ടി ഹജ്ജ് ചെയ്ത നാലാൾക്കാരുടെ മുമ്പിൽ പത്രാസ് കാട്ടിയ അങ്ങേരുടെ കർമ്മങ്ങളൊക്കെ നിഷ് പ്രഭമായി.
കാര്യങ്ങൾ പലപ്പോഴും ഇങ്ങനെയാണ് ചിലര്‍ അവരുടെ കർമ്മങ്ങൾക്ക് പ്രതിഫലം ഇവിടെ നിന്ന് തന്നെ ചോദിച്ചു വാങ്ങും. ഒടുവില്‍ പരലോകത്ത് ഒന്നുമില്ലാതെ ശൂന്യഹസ്തരായി തീരും.
മുകളില്‍ പറഞ്ഞ ഹാജീക്ക ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ്,  ഒരു പ്രതീകം,  പിശാച് വിരിച്ച ചതിക്കുഴിയിൽപെട്ട ഒരു മനുഷ്യന്റെ പ്രതീകം.
നമ്മുടെ മാതൃക പക്ഷെ വളരെ ആശാവഹമായ ഒന്നാണ്.
അചഞ്ചലമായ വിശ്വാസം മുറുകെ പിടിച്ചു കൊണ്ട് സ്വർഗ്ഗ വഴിയിലൂടെ ഒരുമിച്ച് കടക്കാന്‍ തക്കതായ കർമ്മങ്ങൾ ഏറ്റമേറ്റം നിറക്കാൻ സാധിക്കട്ടെ...
ഹജ്ജിന് തിരിച്ച എല്ലാ വിശ്വാസികൾക്കും എന്റെ ആശംസകള്‍.  പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയോടെ ചുരുക്കുന്നു...

Saturday, August 20, 2016

ആത്മാക്കളുടെ സംഭാഷണം


പരസ്പരമുള്ള സ്നേഹവും, ബഹുമാനവും നഷ്ടപ്പെടുന്ന കോപാകുലരാകുന്ന സമയത്ത് അവർ തമ്മില്‍, അവരുടെ ആത്മാക്കൾ തമ്മില്‍ അകലുകയും, ആ വിദൂരാത്മാക്കളുടെ സംഭാഷണം പൂർത്തയാക്കാനാണ് കൂടുതല്‍ ഒച്ചയെടുക്കുന്നത് എന്ന് മുമ്പ് ഒരു സിദ്ധൻ പറഞ്ഞതായി പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മൗനം എന്ന അവസ്ഥയാവില്ലേ അകൽച്ചയില്ലാത്ത ഏറ്റവും അടുത്ത ബന്ധങ്ങളിൽ കാണുക? പക്ഷെ നിർഭാഗ്യവശാൽ മൗനികളായി കാണുന്നത് തമ്മില്‍ വഴക്കും, വക്കാണവും നടത്തിയവരെയാണ്. ഒന്നു നോക്കുക പോലും ചെയ്യാതെ മുന്നിലൂടെ പോയ പല സാഹചര്യങ്ങളും അറിയാം. ഒരുപക്ഷേ, ആത്മാക്കൾ തമ്മിലുള്ള ദൂരം അവ വഹിക്കുന്ന ശരീരവുമായുള്ള സംഭാഷണത്തെ ബാധിക്കും എന്ന കാര്യത്തിലെ എന്റെ തെറ്റായ കണ്ടെത്തലാവാം ഇത്, എങ്കിലും ഒരു കൗതുകം എന്ന നിലയ്ക്ക് നിങ്ങളുമായി പങ്ക് വെക്കുന്നു.

സർക്കസ് ഇസ്ലാം ഹറാമാക്കിയത് എന്തു കൊണ്ട്?


പ്രസ്തുത വിഷയം വിവിധങ്ങായ കോണുകളിലൂ ടെ പറഞ്ഞു തീര്ക്കാന് പറ്റും. കാരണം അത്തരത്തില് വിപുലമാണ് ഈ സര്ക്കസ് നിരോധനത്തിനുള്ള കാരണങ്ങളും ഘടകങ്ങളും. അതില് പെട്ട ഒരു ഘടകം മുന് നിറുത്തി ഞാന് കാര്യം വിശദീകരിക്കാം. പറഞ്ഞു വരുന്നത് മൃഗങ്ങളുടെ പരിശീലനത്തെപ്പറ്റിയാണ്. കരടികള്, ആനകള്, പുലികള് കൂടാതെ മറ്റു മൃഗങ്ങള്ക്ക് സ്വമേധയാ സൈക്കിള് ഓടിക്കാനുള്ള കഴിവോ, തലകുത്തി നില്ക്കാനും, ഒരു പന്തിന്റെ മുകളില് സന്തുലമായ് നില്ക്കാനും അല്ലെങ്കില് തീയാല് ചുറ്റ്പ്പെട്ട വളയത്തിലൂടെ ചാടി മറയാനുള്ള പ്രവണതയോ താല്പ്പര്യമോ ഇല്ലെന്ന് അര്ധ ശങ്കക്ക് ഇടവരാതെ പറയാന് സാധിക്കും. സര്ക്കസ് കൂടാരങ്ങളില് ഇവയെ വെച്ച് കാണികളെ കയ്യിലെടുക്കാന്‍ വേണ്ടി ചെയ്യുന്ന നമ്പറുകള് അവരുടെ ഇഷ്ടത്തോടെ ചെയ്യുന്നതല്ല, മറിച്ച് ഇത്തരം ഇനങ്ങള് ചെയ്യാതിരുന്നാല് തങ്ങള്ക്ക് സംഭവിച്ചേക്കാവുന്ന ആപത്ത് ആലോചിച്ച് മാത്രമാണ്. മൃഗങ്ങള്ക്ക് നാം കരുതുന്ന പോലെ സര്ക്കസില് നിയതമായ സമീപനങ്ങളിലൂടെ കാര്യങ്ങള് ദൃഢീകരിക്കാനുള്ള ഒരിടമോ, ഒരവസരമോ ഇല്ല; പകരം അത്തരം കാര്യങ്ങള് പ്രാബല്യത്തില് വരുത്തുന്നത് ശിക്ഷകളിലൂടെയും മറ്റു അപഹരണ പ്രക്രിയയിലൂടെയുമാണ്. ആയതിനാല് ഇത്തരത്തിലുള്ള സര്കസ് നമ്പറുകള് ചെയ്യാന് അവയെ നിര്ബന്ധിതമാക്കുന്നതിനായ് പരിശീലകര് അവയെ നന്നെ വേദനിപ്പിക്കുകയും, ചമ്മട്ടി പോലുള്ളത് കൊണ്ടടിക്കുകയും, പിടലികളിലും-പേശ ികളിലും ബലം പ്രയോഗിക്കുകയും, കാളക്കൊളുത്ത് വെച്ച് വലിക്കുകയും, വൈദ്യുതി കടത്തി വിടുകയും കൂടാതെ മറ്റു പല ഉപകരണങ്ങള് ഉപയോഗിക്കുകയും ചെയ്യുന്നു. പല സര്കസ് കമ്പനികളിലും ആനയെ നാം കാണാറുണ്ട്. നിര്ഭാഗ്യവശാല്‍ അവയെ ചില വിദ്യകള് ചെയ്യുന്നതിന് വേണ്ടി നിരന്തരം തല്ലുകയും, കുത്തുകയും, പിച്ചുകയും, ചിലപ്പോഴൊക്കെ ചോരപൊടിയും വരെ കൂര്ത്ത കൊളുത്തുകള് ഉപയോഗിച്ച് തുളയ്ക്കുകയും ചെയ്യും. ആനകള് കുട്ടി ആയി ഇരിക്കുമ്പോള് തന്നെ അവയെ തങ്ങളുടെ അമ്മയില് നിന്നും അകറ്റി ഏകാഗ്രിയായ തൊഴിലഭ്യാസിയായി മാറ്റിയെടുക്കാന് തുടങ്ങും. ദൗര്ഭാഗ്യകരമെന്ന് പറയട്ടെ ഇതൊന്നും അറിയാതെയാണ് പലരും കുടുംബസമേതം സര്കസ് കാണാന് ചെല്ലുന്നത്. ഇതില് മുസ്ലിം സമുദായവും ഒട്ടും മോശമല്ല എന്നത് ഏറെ നിരാശാജനകമായ വിഷയമാണ്. ഓര്ക്കുക ഖുര്ആനിലെ അന്ബിയാ (chapter 21: verse 107) സൂറത്തില് അല്ലാഹു പറഞ്ഞു "ഓ മുഹമ്മദേ ! നാം നിന്നെ ഭൂമിയിലുള്ള സകല മനുഷ്യര്ക്കും, ജിന്നിനും, മറ്റ് എല്ലാ നിലനില്ക്കുന്നവയ്കും അനുഗ്രഹമായാണ് അയച്ചത്" ആ കാരുണ്യത്തിന്റെ നിറകുടമായ റസൂല് (pbuh) തന്റെ സഹജീവികളോടും, ശത്രുക്കളോടും, ജന്തു ജാലങ്ങളോടും വിദ്വേഷമോ ക്രൂരതയോ വെച്ച് പുലര്ത്തിയിരുന്നില്ല. ഇനി നാം ചിന്തിക്കുകയാണെങ്കില് മനസ്സിലാകും ഇസ്ലാം എന്ത് കൊണ്ട് സര്ക്കസ് പോലുള്ളത് നിഷിദ്ധമാക്കി എന്നത്. ഇത് ശാസ്ത്ര യുഗം ആയത് കൊണ്ടാണ് കാര്യങ്ങള് മനസ്സിലാക്കാന് പ്രായോഗിക തലത്തിലുള്ള പഠനത്തെ ആധാരമാക്കി സര്കസിനെതിരെ എഴുതുന്നത്. ഇത് കേവലം മൃഗങ്ങളുടെ പരിശീലനത്തെ സംബനന്ധിച്ച് മാത്രമേ വിലയിരുത്തുന്നുള്ളൂ. ഇത് കൂടാതെ മറ്റനേകം ഘടകങ്ങള് ഇസ്ലാം അടിവരയിടുന്നുണ്ട്. ഉദാഹരണത്തിന് അര്ധ നഗ്നരായ കന്യകമാരെയും മറ്റു വനിതകളെയും ഒരു കൂസലുമില്ലാതെ, നല്ലത് മാത്രം കാണാന് വഴിതിരിക്കേണ്ട നമ്മുടെ നയനങ്ങള് ദര്ശിക്കാനിടയാ കുന്നത്, അത്തരത്തില് ഒരുപാടുണ്ട് കാരണങ്ങള്. അല്ലാഹു നമ്മെ മനസ്സിലാക്കുന്ന സ്വാലിഹീങ്ങളില്‍ ഉള്പെടുത്തട്ടെ....... ആമീന്................

Strepsils കഴിക്കുന്നത് ഹറാമാണോ?


Q: strepsil എന്ന മിഠായിയില് Dichlorobenzyl Alcohol 1.2mg അടങ്ങിയിരിക്കുന്നു. ആയതിനാല് strepsils കഴിക്കുന്നത് ഹറാമാണോ??? ANS : strepsils ഇന്ന് കാണപ്പെടുന്ന തൊണ്ട വേദന ( sore throats) ക്കുള്ള മികച്ച മരുന്നുകളില് ഒന്നാണ്, ഇത് മിഠായി രൂപത്തില് പല രുചികളില് ( flavour) ലഭ്യമാണ്. ഇതില് അടങ്ങിയിരിക്കുന്ന Dichlorobenzyl Alcohol 1.2mg ഒരു തരം രാസതലത്തില് കാണുന്ന alcohol ആകുന്നു. ഇതിന് മറ്റ് alcohol ഗണത്തില്പെടുന്ന ബിയറുകളോടും വൈനുകളോടും സ്വഭാവത്തിലും ഗുണത്തിലും ഒരു സാമ്യവുമില്ല. കൂടുതല് പഠനാവശ്യത്തിനും, ഡോക്ടര്മാര്ക്കും, ഫാര്മസിസ്റ്റുകള്ക്കും ഘടന തിരിച്ചറിഞ്ഞ് അവയെ പെരുമാറാനും പഠിക്കാനുമാണ് അത്തരത്തില് പേര് തന്നെ നല്കിയതും. യതാര്ത്ഥത്തില്‍ സ്വാഭാവിക alcohol കളില് കാണുന്നത് എഥനോള് (ethanol) , അല്ലെങ്കില് അത്തരത്തിലാണ് അവയെ നാമകരണം ചെയ്തിട്ടുള്ളത്. എന്നാല് Dichlorobenzyl Alcohol 1.2mg ല് എഥനോള് (ethanol) ഇല്ല, പകരം ഹൈഡ്രോക്സി എന്ന ബെന്സൈന് റിംഗ് ( benzyne ചേര്ന്നു കിടക്കുന്ന രണ്ട് ക്ളോറിനുകളാല് പൂര്ത്തിയാകുന്ന ഘടനയാണ് Dichlorobenzyl Alcohol നുള്ളത്, ആയതിനാല് ഇവ ഉപയോഗിക്കുന്നതില് ഒരു തെറ്റും ഇല്ല. മദ്യം (alcohol or ethanol) മനസ്സിനെ മത്ത് പിടിപ്പിക്കുന്ന ഒന്നായതിനാല് അത് നമ്മെ പല തെറ്റുകളിലേക്കും നയിക്കും. അഥവാ മദ്യം ( alcohol) എന്നത് തെറ്റുകളിലേക്കുള്ള താക്കോല് ആകുന്നു. ഈ വിവരം നിങ്ങള്ക്ക ഉപകാരപ്പെടുമെന്നു കരുതുന്നു. അല്ലാഹു നമ്മെ നേര്വഴിയിലാക്കട്ടെ... ആമീന്

അൽഭുതങ്ങളിൽ അൽഭുതം


ഏറ്റവും മധുരമുള്ള, അർത്ഥമുള്ള, സൗന്ദര്യമുള്ള, വിചിന്തനങ്ങളുടെ താക്കോല് ആയ വാക്കുകൾ എനിക്ക് ഇന്നും കേൾക്കാൻ സാധിക്കുന്നുണ്ട്... അല്ലാഹുവിന് സ്തുതി. അതെ പറഞ്ഞു വരുന്നത് പരിശുദ്ധ റമളാന് മാസം മണ്ണിന്റെ കുളിരാർന്ന ഉപരിതലത്തെ പുളകം കൊള്ളിച്ചു കൊണ്ട് മുഹമ്മദ് നബിയുടെ സന്നിധിയിൽ കടന്നു വന്ന (ജിബ്രീൽ a.s കൊണ്ടു വന്ന) അല്ലാഹുവിന്റെ വാക്കുകളെ പറ്റിയാണ്, പരിശുദ്ധ ഖുര്ആനിനെ പറ്റി. ഏതൊരു കഠിന ഹൃദയമുള്ളവനെയും, നെറി നശിച്ചവനെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്ന കാലാന്തരത്തിൽ മനുഷ്യന്റെ കൈ കടത്തലുകൾ ഒന്നും ചേരാത്ത അല്ലാഹുവിന്റെ മാത്രം വചനങ്ങള്. ഞാന് ഇത് ഇപ്പോള് പറയുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ട്, നോമ്പിന്റെ ക്ഷീണത്താൽ അങ്ങനെ ഇരിക്കുന്ന സാഹചര്യത്തിൽ പള്ളിയിലെ ഉസ്താദ് ജുമുഅക്ക് ഖുതുബ ഓതുമ്പോൾ ഉരുവിട്ട ഖുര്ആനിക സൂക്തങ്ങൾക്ക് എന്തൊരു പ്രഭയായിരുന്നു, എന്തൊരു വൈകാരികത , രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു ആ സൂക്തത്തിന്റെ അർത്ഥങ്ങൾ... അല്ലാഹുവിന്റെ അനുഗ്രഹത്തെ പറ്റി ശരിക്കുമൊന്ന് ആലോചിക്കാൻ തോന്നും, അവന്റെ നീതിയെ പറ്റി, കുറ്റവാളികൾക്ക് അവിടുന്ന് ഒരുക്കി വെച്ച ശിക്ഷയെ ഓർത്ത് പൊട്ടി പൊട്ടി കരയാന് തോന്നും. .. ഉസ്താദിന്റെ ശബ്ദത്തിലും അത് വ്യക്തമാണ്... ശ്രോതാവിന് അത് അർത്ഥമറിഞ്ഞില്ലെങ്കിൽ പോലും ഭാവം ഗ്രഹിക്കാൻ കഴിഞ്ഞത് അത് കൊണ്ടാണ്. സത്യത്തിൽ ഇനിയെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കണം ഇത്, ഖുര്ആന്റെ മാഹാത്മ്യം, കേവലം പാരായണ മാധുര്യം മാത്രം മതി അതിലേക്ക് ലയിക്കാന്, അപ്പോള് അതിന്റെ അർത്ഥം കൂടി മനസ്സിലാക്കിയെങ്കിൽ ആരാണ് ഇവിടെ തെറ്റ് ചെയ്യാന് ധൈര്യപ്പെടുക? ആരാണ് അല്ലാഹുവിന് പങ്കുകാരെ കണ്ടെത്തുക...??? ഓതിയവന്ന് പ്രതിഫലം, അർത്ഥം മനസ്സിലാക്കിയവന്ന് പ്രതിഫലം, കേട്ടവന്ന് പ്രതിഫലം, അതിലേക്ക് തെല്ലൊന്നു നോക്കിയവന്ന് പ്രതിഫലം, എന്നു വേണ്ട ഖുര്ആന് എന്നു കേൾക്കുമ്പോൾ ബഹുമാനം നൽകിയവന്ന് പോലും ഇഹ- പര ലോക വിജയവും ശാന്തിയും പ്രതീക്ഷിക്കാം. .. അൽഭുതങ്ങളുടെ മഹാൽഭുതമായ ഈ ഖുര്ആനിനെ മനസ്സിലാക്കുന്ന, അതിനെ നിത്യവും പാരായണം ചെയ്യുന്ന, ബഹുമാനിക്കുന്ന സച്ചരിതരിൽ നമ്മെ ഉൾപ്പെടുത്തണേ നാഥാ...ആമീന്.

ഖുര്‍ആനിലെ സംഗീതം


ഏറ്റവും ഇഷ്ടമുള്ള സംഗീതം അത് ഖുര്ആന് മാത്രം... ഏറ്റവും അർത്ഥമുള്ള വരികള് അത് ഈ പരീശുദ്ധ ഗ്രന്ഥത്തിൽ തന്നെ കാണാം... കാതുകൾക്ക് ആനന്ദം പകരാന് മനസ്സിനു ശാന്തിയും കുളിർമയും ലഭിക്കാന് ഇനി ഇതിനപ്പുറം എന്തു വേണം. അസാബിന്റെ (ശിക്ഷ) ആയത്ത് വരുമ്പോൾ കണ്ണു നനക്കാൻ നിനക്ക് സാധിക്കുമെങ്കിൽ, അനുഗ്രഹത്തെ പറ്റി ഓർമ്മിപ്പിക്കുന്ന വചനങ്ങളിലൂടെ നോക്കുമ്പോൾ അസ്ഥിയും തൊലിയും ഒന്നുകൂടെ അടുത്തേക്ക് ചേരുമെങ്കിൽ, അല്ലാഹുവിന്റെ സൃഷ്ടി സംവിധാനത്തിന്റെ മാഹാത്മ്യവും അതിലലിഞ്ഞു ചേര്ന്ന ശാസ്ത്രവും തിരിച്ചറീഞ്ഞാൽ രോമങ്ങള് എഴുന്നേറ്റ് നിൽക്കുമെങ്കിൽ... അതാണ് അൽഭുതം... ഖുര്ആന് എന്ന സത്യം... കാല യവനികയുടെ കുത്തൊഴുക്കിലും മനുഷ്യന്റെ കൈ കടത്തലുകൾ വരാത്ത വിശുദ്ധ ഗ്രന്ഥം... # ഖുർആൻ # പുണ്യ_ഗ്രന്ഥം

മനുഷ്യനും സമത്വ ബോധവും


ഇസ്ലാമിക മൂല്യങ്ങളുടെ സംഹിതയിൽ ഒരിക്കലും അകറ്റി നിർത്താൻ പറ്റാത്ത മർമ്മ പ്രധാനമായ ഒന്നാണ് 'സമത്വം' എന്നത്. പക്ഷെ, ഈ സമത്വ മൂല്യം ഒരിക്കലും തന്നെ അനന്യമായ ഒന്നിനോട് അഥവാ 'വ്യക്തിഗത' എന്ന തലവുമായി താരതമ്യം ചെയ്യരുത്. കാരണം, ഇസ്ലാം പഠിപ്പിക്കുന്നു അല്ലാഹുവിന്റെ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും സമന്മാരാണ്, എന്നാല് അതേ സമയം അവരെല്ലാവരും തുല്യ സ്വാഭവമുള്ളവരോ, തുല്യ കഴിവുള്ളവരോ അതുമല്ലെങ്കിൽ തുല്യ സാദൃശ്യമുള്ളവരോ അല്ല. എന്തിനേറെ പറയണം ഓരോരുത്തരുടെയും വിരലടയാളം പോലും വ്യത്യസ്തമാണ്. ഇത് തന്നെയാണ് നേരത്തെ പറഞ്ഞു പോയത്, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള രണ്ട് വകഭേദങ്ങൾ. നിർവ്വചനങ്ങളിലെ സാദൃശ്യം അതിന് മുഖ്യമായ പങ്ക് വഹിക്കുന്നുണ്ടെങ്കിലും രണ്ടും തമ്മില് വേർതിരിക്കപ്പെടേണ്ടത് അത്യാവശമാണ്. ഉദാഹരണത്തിന് ബുദ്ധിപരമായ ഏറ്റക്കുറച്ചിലുകൾ മനുഷ്യർക്കിടയിലുണ്ടെങ്കിലും മറ്റ് സൃഷ്ടികളുമായി വെച്ച് നോക്കുമ്പോൾ മനുഷ്യർ വിശേഷ ബുദ്ധി കൂടിയവരാണ്. ഈ വാക്യങ്ങളെ വ്യാഖ്യാനിച്ചെടുത്താൽ മനുഷ്യ സമത്വ ബോധത്തെയും , ആകെ മനുഷ്യരിലെ വ്യത്യസ്ത സ്വഭാവങ്ങൾ, ഗുണങ്ങൾ എന്നിവയെയും വേർതിരിക്കാവുന്നതാണ്. മനുഷ്യനെ ബുദ്ധി അടിസ്ഥാനമാക്കി പഠിക്കുമ്പോൾ വിശേഷ ബുദ്ധി ഇല്ലാത്തവരെ ഒഴിച്ച് നിർത്തിയാൽ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. അറിവ് സായുത്തമാക്കിയ പണ്ഡിതരും, അറിവിനെ നിരാകരിക്കുന്ന അലസരും. സമൂഹത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ, ഉത്തരവാദിത്തങ്ങൾ ഇവയൊന്നും ഒരിക്കലും ഒരു അലസനെ ഏൽപ്പിക്കാറില്ല, അവിടെ നാം പണ്ഡിത സഭക്കാണ് കൂടുതല് പ്രാധാന്യം നല്കുക. എന്നാല് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, മനുഷ്യനെ തിരിക്കുന്ന ഇത്തരം ഘടകങ്ങളൊന്നും അല്ലാഹുവിന് മുമ്പില് പ്രാഥമ്യമുള്ള കാര്യമേയല്ല. ഒരുത്തന് മറ്റൊരാളുടെ മേലുള്ള വലിപ്പവും ചെറുപ്പവും ബുദ്ധി ശക്തി, തൊലിനിറം, ധനം, ആരോഗ്യം, പദവി എന്നിവ ഒന്നും നോക്കിയല്ല അല്ലാഹു നിചപ്പെടുത്തുക. അല്ലാഹു നോക്കുന്ന ഏക കാര്യം ഭക്തി (ധർമ്മനിഷ്ട) എന്നതാണ്. മറ്റൊരർത്ഥത്തിൽ സൂചിപ്പിച്ചാൽ ആത്മീയപരമായ ഉന്നതി. വിശുദ്ധ ഖുര്ആനിൽ അല്ലാഹു പറയുന്നു "അല്ലയോ മനുഷ്യാ... നിന്നെ നാം ഒരു സ്ത്രീയിൽ നിന്നും പുരുഷനിൽ നിന്നും സൃഷ്ടിച്ചു, എന്നിട്ട് നാം നിന്നെ ദേശങ്ങളായും ഗോത്രങ്ങളായും തിരിച്ചു, നിങ്ങള് പരസ്പരം തിരിച്ചറിയാൻ വേണ്ടി. തീർച്ചയായും അല്ലാഹുവിന്റെ മുന്നില് ആദരണീയൻ ഏറ്റവും സദ്ഗുണവാനായ ഭക്തനാകുന്നു. തീർച്ചയായും അല്ലാഹുവാകുന്നു എല്ലാം അറിയുന്നവനും അറിയിക്കുന്നവനും" (ഖുര്ആന് 49 :13 ) ഈ ഖുര്ആനിക സൂക്തം നമ്മെ ഓർമ്മിപ്പിക്കുന്നത് അത് തന്നെയാകുന്നു, എന്തെന്നാൽ ഒരു ദേശക്കാരൻ മറ്റൊരു ദേശക്കാരനേക്കാൾ ഉയര്ന്നു നിൽക്കുന്നത് വേഷത്തിലോ, ഭാഷയിലോ അല്ല മറിച്ച് ഭക്തിയുടെ അളവ്കോൽ നോക്കി മാത്രമാണ്. ഇവിടെയാണ് വർണ്ണം നോക്കി, ജാതി നോക്കി, വർഗ്ഗം നോക്കി, ധനം നോക്കി പരസ്പരം മതിൽക്കെട്ടുകളുണ്ടാക്കി- കിട്ടുന്ന അവസരങ്ങളൊക്കെ പോരിനും, ഭിന്നിപ്പിനും വേണ്ടി ഉപയോഗിക്കുന്ന ആധുനിക മനുഷ്യരുടെ ദുരവസ്ഥയെ നാം തിരിച്ചറിയേണ്ടത്. ഇവിടെ തന്നെയാണ് ഇസ്ലാമിന്റെ ദിവ്യമായ സമത്വ ബോധം- വിചിന്തനവും, ഉണർത്തു പാട്ടും ആകേണ്ടത്. യഥാര്ത്ഥത്തിൽ ഈ ഇസ്ലാമിക സമത്വ ബോധത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഒക്കെയും അതിന്റെ സംസ്കൃതിയിലും രൂപത്തിലും അള്ളിപ്പിടിച്ച, ആഴങ്ങളില് ചെന്നിറങ്ങിയ അടിവേരുകളുടെ പ്രകൃതം സായുത്തമാക്കിയിരുന്നു. ആ അടിസ്ഥാന ആശയങ്ങള് ചുവടെ ചേർക്കുന്നു, 1. എല്ലാവരും സൃഷ്ടിക്കപ്പെട്ടത് ഏകനാം അല്ലാഹുവിനാൽ മാത്രം. 2. എല്ലാവരും ആദമിന്റെ (അ:സ) സന്തതികളായാണ് രൂപം കൊണ്ടത്, ഒരു മനുഷ്യ കുലം ഒന്നടങ്കം. 3. അല്ലാഹു അവന്റെ സൃഷ്ടികളെ ഒരുപോലെ ഇഷ്ടപ്പെടുന്നു. ആരോടും വേർതിരിവില്ല. ഈ കാണുന്നതും, നാം കാണാത്തതുമായ സർവ്വവും പടച്ചത് അവൻ തന്നെയാകുന്നു. 4. എല്ലാവരും ശൂന്യരും നഗ്നരുമായി ഇവിടെ ജനിച്ചു വീഴുന്നു. മരിക്കുമ്പോഴും ഒരാൾക്ക് മാത്രമായി ഒന്നും തന്നെ കൊണ്ടു പോകാനില്ല. സർവ്വരും ശൂന്യരായി തന്നെ മടങ്ങുന്നു. 5. എല്ലാ സൃഷ്ടികളെയും അല്ലാഹു ഒരുമിച്ചു കൂട്ടുകയും, അവരുടെ ചെയ്തികളെ മുന് നിര്ത്തി ചോദ്യം ചെയ്യുന്നതുമാകുന്നു. 6. മനുഷ്യ സമൂഹത്തെ മുഴുവന് തീർച്ചയായും അല്ലാഹു കൂടുതല് സ്നേഹിക്കുന്നു. ഇതൊക്കെയും ഇസ്ലാമിന്റെ സൃഷ്ടി സമത്വ ബോധം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഇവയൊക്കെ യോജിപ്പിച്ചാണ് ഈ ബൃഹത്തായ ആശയം മനസ്സിലാക്കാൻ സാധിക്കുക. ഇത്തരം കാര്യങ്ങളെ മുഖവിലക്കെടുക്ക ാതെ ജാതിയും, വർണ്ണവും മറ്റ് വേർതിരിവ് ജനിപ്പിക്കുന്നവയൊക്ക കൂട്ട് പിടിച്ച് വിവേചനത്തിന്റെ തീക്കനൽ കോരിയിടുന്നവർ തീർച്ചയായും നാളെ ഖേദിക്കേണ്ടി വരും. കൂടുതൽ അറിവിലേക്ക് സമത്വ ബോധത്തെ ശക്തിപ്പെടുത്തുന്ന ഒരു തിരുവചനം നോക്കാം... നബി (സ:അ) പറഞ്ഞു "ഓ മനുഷ്യരേ...നിങ്ങളുടെ സൃഷ്ടാവ് ഒരുവനാകുന്നു, നിങ്ങളുടെ പിതാവും ഒരുവന് തന്നെ. നിങ്ങളെല്ലാവരും ആദമിന്റ (അ:സ) സന്തതികളാകുന്നു, ആദം (അ:സ) മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടവരാകുന്നു. ആരാണോ ഏറ്റവും സന്മാർഗി അവരാകുന്നു അല്ലാഹുവിങ്കൽ കൂടുതല് ആദരണീയർ. അറബി അനറബിയേക്കാളും, കറുത്തവൻ വെളുത്തവനേക്കാളും, വെളുത്തവൻ കറുത്തവനേക്കാളും ഉന്നതനുമല്ല. തീർച്ചയായും ഭക്തി മാത്രമാണ് ഉന്നതിയുടെ മാനദണ്ഡം. " -[അഹ്മദ് & അൽ-തിർമിദി]. ഇത് കൂടാതെ മറ്റൊരു ഹദീസിൽ നമുക്ക് കാണാം, നബിയേ അല്ലാഹുവിന്റെ അടുക്കൽ ഏറെ പ്രിയമുള്ളവർ ആരാണെന്ന് സ്വാഹാബികൾ ചോദിച്ചപ്പോൾ തിരുനബി (സ:അ) അരുളി "എല്ലാ മനുഷ്യരോടും നന്മ ചെയ്യുന്ന ഒരുവന് തന്നെയാകുന്നു അല്ലാഹുവിന് പ്രിയപ്പെട്ടവൻ" -[അൽ-തബറാനി]. ആയതിനാല് വേർതിരിവ് ഉണ്ടാക്കുന്ന ഒന്നും നമുക്ക് വേണ്ട, ഭക്തിയുടെ ആധിക്യം- അതിന് വേണ്ടി മാത്രം ആരോഗ്യകരമായി മൽസരിക്കുക. മനുഷ്യരൊക്കെയും സൃഷ്ടിക്കപ്പെട് ടത് ഒരേ ആകാര സാദൃശ്യത്തോടും, മിക്കവാറും തുല്യ ബുദ്ധി ശക്തിയോടും തന്നെയാണ്. അവയൊക്കെയും ക്രമമായി ഉപയോഗപ്പെടുത്തി, കാര്യങ്ങൾ മനസ്സിലക്കി ജീവിക്കുക എന്നതാണ് പ്രധാനം. എന്നിരുന്നാലും ചിലർക്ക് പ്രത്യേക കഴിവുകൾ അധികമായും, ചിലർക്ക് അവ കുറഞ്ഞും കാണാം, അത് അവരുടെ സാമൂഹ്യ രാഷ്ട്രീയ കർമ്മ വീഥിയില് ഉന്നമനവും പരിമിതികളും ഒക്കെ സൃഷ്ടിക്കപ്പെട്ടേക്കാം. പക്ഷേ അത്തരം ജന്മസിദ്ധമായ കഴിവുകൾ ഇസ്ലാമിന് വേണ്ടി ഉപയോഗിക്കാത്തവന് തന്നെ നാശം. അതിനാല് അത്തരംകഴിവുകളില്ലാത്തവർ നിരാശരാകേണ്ട, നാളെ അല്ലാഹുവിന്റെ മുമ്പില് ഈ നശ്വര ദുനിയാവിൽ വിനിയോഗിച്ചതിനെ ഒക്കെ പറ്റിയും മറുപടി പറയേണ്ടി വരുമ്പോൾ, അവര് നേരത്തെ പറഞ്ഞ കഴിവുകളുടെ വിനിയോഗത്തെ പറ്റി ചോദ്യം ചെയ്യപ്പെടുന്നവരിൽ നിന്നും ഒഴിവാണ്. ഭക്തി, സന്മാർഗം ഇവ എല്ലാവർക്കും കൈയ്യിലാക്കാം ഒന്നു മനസ്സ വെച്ചാൽ, അങ്ങനെ അതൊക്കെ സ്വന്തമാക്കി അവയുടെ യുക്തിപൂർവ്വമായ വിനിയോഗത്തിലൂടെ സ്വർഗം നേടാൻ സാധിച്ചാൽ അതിനപ്പുറം പിന്ന എന്തു വേണം. തീർച്ചയായും അക്കൂട്ടർ തന്നെയാകുന്നു

ഉത്തമ സമുദായം: ആവിർഭാവ കാലവും ബദർ യുദ്ധവും.


അറേബ്യന് ഉപദ്വീപിന്റെ ഹൃദയമായ മക്കയിലേക്ക് ഒരു കൂട്ടര് നിയോഗിതരായി. അപ്പോള് നിലവിലുണ്ടായ സാഹചര്യം പരിശോധിച്ചു നോക്കാം, സർവ്വവ്യാപിയായി നില നിന്ന സമ്പദ് വ്യവസ്ഥ, എങ്ങും നാഗരികതയുടെ പുതിയ പുതിയ ഭാവങ്ങൾ പ്രകടം, നിർഭരമായ ചരക്കു സങ്കേതങ്ങൾ, തൊഴിലാളികളുടെയു ം തൊഴിലിന്റെയും സദാ ചലിച്ചു കൊണ്ടിരിക്കുന്ന പരിതസ്ഥിതി. ഒരാൾക്കു പോലും പുതുതായി തൊഴിൽ ലഭിക്കാനിടയില്ലാത്ത ഒക്കെയും നിറഞ്ഞു കവിഞ്ഞ അവസ്ഥ. ഈ സാഹചര്യത്തിലാണ് അതിനൂതനമായ ഒരു സമഹത്തിന്റെ കടന്നു വരവ്, അവരുടെ ലക്ഷ്യമെന്താണ്? അന്നത്തെ വന്ദ്യ ചിന്തകരും, ബുദ്ധിജീവികളും കിടന്നാലോചിച്ചു. വ്യാപാര മേഖല കീഴടക്കുകയാണോ?? അതിന് മദീനയിലെ ജൂതരും ഈജിപ്തിലേയും സിന്ധിലേയും സിറിയയിലേയും കച്ചവടക്കാർ തന്നെ ധാരാളം. പിന്നെ മറ്റെന്താവാം ലക്ഷ്യം? കാർഷികവൃത്തിയിൽ ഏർപ്പെട്ട് ഉപജീവനം കഴിച്ചു കൂട്ടാനോ അല്ലെങ്കിൽ കാർഷിക മേഖലയില് പുതിയ വിപ്ലവം സൃഷ്ടിക്കാനോ മറ്റോ തയ്യാറായി വന്നതാണേൽ അതിനിവിടെ ടൈഗ്രീസിന്റെയും നൈൽ നദിയുടെയും ഗംഗയുടെയും തീരദേശ വാസികൾ തന്നെയും മതിയാവുന്നതുമാണ്, അധികാരമോ വ്യവസായമോ കൈതൊഴിലോ മറ്റോ ആണിവരുടെ ലക്ഷ്യമെങ്കിൽ , റോമാ സാമ്രാജ്യം മോഹിച്ച് നടക്കുന്ന ഇറാനികളും, നാഗരികത വേരു പിടിച്ച നാട്ടിലെ തൊഴിലാളികളുമൊക്കെ തന്നെ നിലവിലുണ്ട്. ഒടുവില് തെല്ലു ശങ്കയ്ക്ക് ഇട നൽകാതെ അന്നത്തെ സമൂഹത്തിനു ബോധ്യമായി ഇവരുടെ ആവശ്യം ആഢംബരമോ, മേത്തരം വസ്ത്രങ്ങളോ മറ്റു സുഖലോലുപതകളോ ഒന്നുമല്ലെന്ന്, വേറെ എന്തോ നിഗൂഢമായ രഹസ്യം ഇവർക്ക് പിന്നിൽ ഉണ്ടെന്ന്, അതിന് സൂചകമായത് പ്രവാചകർ മുഹമ്മദ് ( സ:അ) യുടെ അടുത്തേക്ക് പല ശിങ്കിടികളെ അവർ അയച്ച് വിവരങ്ങൾ ആരാഞ്ഞതും, വളരെ പെട്ടെന്ന് തന്നെ സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കൂട്ടത്തെ ഇങ്ങനെ വിട്ടാല് തങ്ങളുടെ നില നിൽപ്പിനെ ബാധിക്കുമെന്ന് മനസ്സിലാക്കി തൽഫലമായി പ്രലോഭനങ്ങൾ മുഖേന സംഘത്തലവനായ പ്രവാചകരെ വീണ്ടും സമീപിക്കുകയും ചെയ്തത്. അധികാരവും, സമ്പത്തും ഒന്നുമല്ല ഏകനായ ദൈവത്തിന്റെ ദിവ്യ സന്ദേശം ജനങ്ങളെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് തിരുദൂതർ അവർക്ക് മറുപടി നൽകുകയും ചെയ്തത്. അതെ, ഈ സമൂഹത്തെ പറ്റിയാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത് " അല്ലാഹുവിൽ വിശ്വസിക്കുന്ന, തിന്മ വിരോധിക്കുന്ന , നന്മ കൽപിക്കുന്ന ജനങ്ങള്ക്ക് വേണ്ടി പുറപ്പെടുവിക്കപ ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്" ( ആലു ഇംറാന്: 110). ഖുറൈശികളുടെ ആശങ്കകളും അന്വേഷണങ്ങളും തൽക്കാലം നിർത്തി വെച്ചു. തങ്ങളുടെ വിശ്വാസങ്ങളുടെ അടിവേരിനെ ഇളക്കി മാറ്റാനും, സംഘ ശക്തി ഇല്ലാതാക്കാനും, മുൻഗാമികളെ പരിഹസിക്കാനും തന്നെയാണ് ഇവരുടെ ( പുതിയ സമൂഹത്തിന്റെ) പുറപ്പാടെന്ന് തിരിച്ചറിയുകയും, പ്രലോഭനങ്ങളെ നിരസിച്ചതിനാൽ പുതുതായി രംഗ പ്രവേശനം ചെയ്ത ഈ സമൂഹത്തോട് അവർ യുദ്ധ പ്രഖ്യാപനം നടത്തുകയും, നിരന്തരം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന എണ്ണപ്പാടങ്ങൾക്കു വേണ്ടിയോ, കാർഷിക കനികൾ തത്തിക്കളിക്കും വ്യാപ്തി പൂണ്ട തോട്ടങ്ങൾക്കോ വേണ്ടി ആയിരുന്നില്ല ഈ യുദ്ധം, മറിച്ച് യുഗ-യുഗാന്തരം സൂര്യനെയും, ചന്ദ്രനെയും മനുഷ്യനെ സ്വയം തന്നെയും ആരാധിക്കുകയും , സന്മാർഗത്തിന് എതിരിൽ പ്രത്യക്ഷവും പരോക്ഷവുമായി ഇടപെട്ടു കൊണ്ടിരിക്കയും ചെയ്ത ജാഹിലിയ്യത്തിനും, സത്യത്തിന്റെ മുഖം മറ നീക്കി ഏക ദൈവാരാധനയാണ് പരമമായ കാര്യം എന്നു പഠിപ്പിക്കാനും വേണ്ടി ഉദയം ചെയ്ത തൗഹീദിന്റെ വക്താക്കളായ മുസ്ലിംകളും തമ്മിലായിരുന്നു യുദ്ധം. ഇസ്ലാമിന്റെ ശത്രുക്കൾ സർവ്വായുധ സജ്ജരായിരുന്നു, സംഘബലവും, കുതന്ത്രവും അവര്ക്ക് വല്ലാത്ത ആത്മവിശ്വാസമേകിക്കൊണ്ടിരുന്നു. എന്നാല് ദുർബലരായ ശ്രേണിയായിരുന്നിട്ടു കൂടി അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമാണ് മുസ്ലിംകളുടെ ഏക മുതൽകൂട്ടായി നില നിന്നത്. ബദർ യുദ്ധമെന്ന ഈ പോരാട്ടത്തിൽ വെറും 313 ൽ കവിയാത്ത പോരാളികളുമായാണ് മുഹമ്മദ് നബി (സ:അ) 1000ഓളം വരുന്ന ശത്രു സൈന്യത്തെ നേരിടാന് ചെന്നത്. ഫലം പ്രതീക്ഷിക്കുന്ന സാധാരണ കണ്ണുകൾക്കും കാതുകൾക്കും എണ്ണത്തിൽ കൂടുതലുള്ളവരെ പറ്റിയാണ് കൂടുതല് പറയാനുണ്ടാവുക. പക്ഷെ, അല്ലാഹുവിന്റെ ദൂതർ വളരെ താഴ്മയോടെ , ശക്തമായ, സുദൃഡമായ ആംഗ്യത്തിൽ അല്ലാഹുവിനോട് തേടി. ആ ദുആ വളരെ പ്രസക്തിയുള്ളതാകുന്നു. "ഈ കൊച്ചു സൈന്യം നശിക്കപ്പെട്ടാൽ ഭൂമിയില് അങ്ങ് എങ്ങനെ ആരാധിക്കപ്പെടും" ഈ പ്രാർത്ഥനക്ക് കാരുണ്യവാനും നീതിമാനുമായ അല്ലാഹു ഉടനടി ഉത്തരം നൽകി. ശത്രു സൈന്യത്തെ നിലംപരിശാക്കി കൊണ്ട് മുസ്ലിംകൾ വിജയം നേടി.സ്വത്തിനോ, സമ്പത്തിനോ, സുഖലോലുപതയ്ക്ക് വേണ്ടിയോ നേടിയതല്ല, പകരം പരമ സത്യമായ ഏകനാം അല്ലാഹുവിന്റെ സന്ദേശം ഇവിടെ പ്രചരിപ്പിക്കാനും, അവനോട് നന്ദി പ്രകാശിപ്പിക്കേ ണ്ടതിന്റെ അനിവാര്യതയെ വരും തലമുറക്ക് പഠിപ്പിച്ചു നൽകാനും വേണ്ടി. അതും സമാധാനത്തിന്റെ, ശാന്തിയുടെ എല്ലാ വഴികളും നോക്കി കഴിഞ്ഞ്, ശത്രുക്കൾ ഒരു തരത്തിലും വിട്ടു വീഴ്ച ചെയ്യില്ല എന്നു മനസ്സിലാക്കിയിട ്ട് മാത്രമായിരുന്നു ആ യുദ്ധം. അല്ലാഹുവിന്റെ റസൂല് യുദ്ധക്കൊതിയനോ, രക്തദാഹിയോ അല്ല. അവിടുന്ന് സമാധാനത്തിന്റ, സൗഹാര്ദ്ദത്തിന്റെ കാവലാളായിരുന്നു, എന്നു കരുതി കൂട്ടത്തിലൊരുത്തന്റെ ചങ്കിനു കഠാര വെച്ച് വിലപേശുമ്പോൾ സമാധാനവും ശാന്തിയും അവനു അംഗീകരിക്കാനാവില്ലെങ്കിൽ പിന്നെ ചെറുത്തു നിൽക്കാതെ വയ്യ, പിന്നെ പ്രതിരോധിക്കാതെ വയ്യ. ബദർ യുദ്ധം നൽകുന്ന കുറെ പാഠങ്ങളിൽ മുഖ്യമായ ഒന്നാണത്. # റമദാൻ_17 # ബദരീങ്ങൾ_ആണ്ട് # 313_സ്വഹാബാ

ഇഫ്താർ സംഗമം 2016


പാപങ്ങൾ കഴുകി ഹൃദയത്തിന്റെ സംസ്കരണത്തിന് ജഗന്നിയന്നിയന്താവാം ﺍﻟﻠﻪ പടപ്പുകൾക്ക് കനിഞ്ഞു നല്കിയ അനുഗ്രഹീത മാസം ഇതാ കടന്നു പോകയായ്... ഈ മാസത്തിനുള്ളിൽ നമുക്ക് ചെയ്യാന് കഴിയുന്ന, അല്ലെങ്കിൽ ഉറപ്പായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്, പാപമോചനം, നരക മോചനം എന്നിവയ്ക്ക് വേണ്ടി കേണപേക്ഷിക്കൽ, കുടുംബ- സുഹൃത്ത് ബന്ധങ്ങള് ദൃഢമാക്കൽ, അശരണർക്ക് അഭയവും അത്താണിയുമായി മാറൽ, ധാന ധർമ്മങ്ങൾ വർധിപ്പിക്കൽ, സിക്ർ (സ്മരണ) വർധിപ്പിക്കൽ, ഖുര്ആന് പാരായണം അതികരിപ്പിക്കൽ എന്നിങ്ങനെ നീളുന്നു ആ നിര. അതില് ഏറ്റവും പ്രധാനമുള്ള ഒന്നാകുന്നു കുടുംബ- സുഹൃത്ത് ബന്ധങ്ങളെ ദൃഢീകരിക്കൽ. പരസ്പരം വിട്ടു വീഴ്ച ചെയ്തും, പൊറുത്തു കൊടുത്തും ജീവിതം ആനന്ദകരമാക്കുക എന്ന മഹത്തായ കാര്യം, അത് തന്നെയാകുന്നു വളരെ പ്രധാന്യം അർഹിക്കുന്നത്. കൂട്ടായ്മകൾക്ക് അഥവാ സംഗമങ്ങൾക്ക് അതില് ഒരു ചാലകശക്തിയെന്നോണം പ്രവർത്തിക്കാനാകും. വിശിഷ്യാ ഇഫ്താർ സംഗമങ്ങൾക്ക്. അത്തരം കൂട്ടായ്മ എന്നുള്ളത് നിലക്കാത്ത സംഗീതം പോലെയാണ്. അതിന്റെ മാധുര്യം എല്ലാ കാലവും അലയടിച്ചു കൊണ്ടിരിക്കും. ഇഫ്താർ സംഗമങ്ങൾ സദാ നമ്മോട് പങ്കുവെക്കുന്നത് , വയറു വിശന്നവനു ശമനം നൽകാൻ കഴിയുന്ന കാര്യത്തേക്കാൾ പുണ്യമായ പ്രവർത്തികൾ വളരെ വിരളമാണ് എന്നതാണ്. അത് പോലെ തന്നെയാണ് പരസ്പരമുള്ള ഐക്യം, അവ എന്നും ഒരു കോട്ടവും കൂടാതെ നില നിർത്തേണ്ടത് അത്യന്താപേക്ഷിതം തന്നെ. ഒരിക്കല് ഒരു സ്വഹാബി തിരു നബിയോട് ചോദിക്കുകയുണ്ടായി " എന്റെ കുടുംബത്തിൽ ഐക്യം കുറവാണ്, ഞാനതിൽ അതിയായി ദുഖിക്കുന്നു. ഞാന് എന്താണ് ചെയ്യേണ്ടത് ഹബീബെ???" അപ്പോള് നബി (സ:അ) അരുൾ ചെയ്തു " നീ നിന്റെ കുടുംബത്തോടൊപ്പം ഒരുമിച്ച് ഭക്ഷിക്കുക. നിങ്ങളില് ആരാണോ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് അവര് തമ്മില് തീർച്ചയായും ഒരുമയുടെ സ്വരം രൂപപ്പെടുത്തുന്നതാണ്". മുകളില് പറഞ്ഞ ഐക്യത്തെ ശക്തമാക്കാനുള്ള തിരു ദൂതരുടെ ഒരിക്കലും പിഴക്കാത്ത ഉപദേശമടങ്ങിയ ഹദീസും, പിന്നെ ഇവിടെ ഉദ്ധരിക്കാതെ വിട്ട വിശപ്പിന് ശമനം നൽകുന്നതിന്റെ, നോമ്പുകാരനെ ഊട്ടുന്ന, അവർക്ക് സന്തോഷം നല്കുന്ന കാര്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഒട്ടനവധി തിരുവചനങ്ങളെ സാക്ഷിയാക്കി ഞാന് ഒന്നു പറയട്ടെ ' ഇഫ്താർ' എന്നത് ഏറെ ശ്രേഷ്ഠമായ കാര്യമാകുന്നു. ﺍﻟﺤﻤﺪ ﻟﻠﻪ ... അല്ലാഹുവിന്റെ കാരുണ്യ വർഷത്തിന്റെ പിൻബലത്തിൽ ഞാന് ഇന്നു അത്തരം സൽ പ്രവർത്തിയിൽ ഭാഗമായി മാറി. നമ്മുടെ നാടിന്റെ വ്യാപ്തി വിസ്താരമുള്ള വിവിധ മേഖലകളില് രണ്ടര പതിറ്റാണ്ടിലധികമായി ആത്മാർത്ഥമായി സേവനമനുഷ്ഠിച്ചു വരുന്ന കടന്നപ്പള്ളി മുസ്ലിം വെൽഫയർ അസോസിയേഷൻ (KMWA) എല്ലാ റമദാനിലും നടത്തി വരുന്ന ഇഫ്താർ സംഗമത്തിന്റെ ഈ വർഷത്തെ പതിപ്പിനെ പറ്റിയാണ് ഞാന് പറഞ്ഞു വരുന്നത്. കൂട്ടായ്മയിലൂടെ , ഐക്യത്തിലൂടെ ഇഹ ലോക- പര ലോക വിജയം സ്വന്തമാക്കുക, വിശപ്പുകാരന്റെ, അഗതികളുടെ വിഷമങ്ങള് നേരിൽ കാണിക്കുകയും, ക്ഷമയുടെയും ആത്മീയതയുടെയും തീവ്രത പരിശോധിക്കുകയും ചെയ്യുന്ന അളവുകോലാം നോമ്പിനെ പരസ്പരം നോക്കി കാണുക, ഒരുമിച്ചിരുന്ന് നോമ്പു മുറിക്കുക ഇങ്ങനെയുള്ള മഹത്തായ ആശയങ്ങളുടെ സാധൂകരണമാണ് ഒരർത്ഥത്തിൽ ഇഫ്താർ എന്നത്. അത് ഇന്നെനിക്ക് കടന്നപ്പള്ളി മസ്ജിദിന്റെ പരിസരത്ത് നഗ്ന നേത്രങ്ങളാൻ കാണാന് കഴിഞ്ഞു. അടുത്തടുത്ത മേശകളിലായ് നിരന്നു നിന്ന വിഭവത്തിന്റെ എണ്ണത്തിലല്ല, മറിച്ച് മേശയുടെ ചാരെയുള്ള കസേരകളിലെ മനുഷ്യ രൂപങ്ങളുടെ സ്നേഹത്തിന്റെ വണ്ണത്തിലാണ് റബ്ബിന്റെ തൃപ്തിയെന്നത് എത്ര സത്യം. കുട്ടികള്, മുതിര്ന്നവർ, പണ്ഡിതന്മാർ, പാമരന്മാർ എന്നീ വകഭേദങ്ങൾ ഒട്ടും തൊട്ടു തീണ്ടാത്ത, ഹൃദയവും ഹൃദയവും ഒട്ടിച്ചേർന്ന ഒരു സംഗമം. ഈ ഒത്തുചേരലിന് സംബന്ധിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും, പിന്നണിയിലെ കുടുംബിനികൾക്കു ം ഒരായിരം നന്ദി അറിയിക്കുന്നു. ഒപ്പം ഇതൊക്കെയും ഏകൈക നാഥനാം റബ്ബ് സ്വാലിഹായ അമലുകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തി നമ്മെ നിരുപാധികം വിജയിപ്പിച്ച് സ്വർഗത്തിൽ അകം കടത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....ആമീന്

മുസ്ലിമായി മരിക്കുന്നവർ


ഏറ്റവും ദുരന്തമെന്തെന്ന് ചോദിച്ചാൽ ഞാന് പറയും അത് കോടികൾ സമ്പാദിച്ച് സാമ്രാജ്യം കെട്ടിപ്പെടുത്തിയ ധനികന് അവസാന കാലം പാപ്പരായി മരിക്കുന്നതോ, നിറയെ ആരാധകാ വൃന്ദം ചുറ്റിലുമുണ്ടായ കലാകാരന്റെ അഥപദനത്തിനു സാക്ഷിയായ അന്ത്യ യാമങ്ങളോ ഒന്നുമല്ല, പകരം ഒരുപാട് കാലം അല്ലാഹുവിനു വേണ്ടി ഇബാദത്ത് ചെയ്ത് ചെയ്തു നടന്ന വ്യക്തി അവസാന നിമിഷം മരണം ആസന്നമായ നേരത്ത് ഈമാൻ പിഴച്ച് മരിക്കുന്ന അവസ്ഥയാണ്. ചരിത്രത്തിന്റെ ഏടുകളിൽ അത്തരം നിരവധി സംഭവങ്ങള് നമുക്ക് കാണാന് സാധിക്കുന്നതാണ്. 40 വർഷത്തോളം ഒരു പള്ളിയില് ശമ്പളമൊന്നുമില് ലാതെ ബാങ്ക് വിളിച്ചിരുന്ന ഒരു വ്യക്തി അദ്ദേഹത്തിന് മരണം ആസന്നമായ സാഹചര്യത്തിൽ തന്റെ അനുചരന്മാരോട് വിശുദ്ധ ഖുര്ആന് കൊണ്ട് വരാന് പറയുകയും എന്നിട്ട് ഇങ്ങനെ ഖുര്ആന് സാക്ഷിയാക്കി പറയുകയും ഉണ്ടായി "ഞാന് ഈ ഖുര്ആനിൽ നിന്നും ഒഴിവാണ്, ഞാന് ഈ സത്യ വേദഗ്രന്ഥത്തിൽ നിന്നും ഒഴിവാണ്". അതെ അയാള് കാഫിറായി മരിച്ചു , അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അവരുടെ അനുജന് പറയുകയുണ്ടായി എന്റെ ജ്യേഷ്ഠനു അന്യ സ്ത്രീകളുടെ ഔറത്ത് കാണുന്ന ഒരു ദുശ്ശീലം ഉണ്ടായിരുന്നു. എന്നിട്ട് ആ അനുജന് ഇങ്ങനെ ദുആ ചെയ്തു കൊണ്ടേയിരിന്നു " ﺍﻟﻠﻬﻢ ﺃﺧﺮﺟﻨﺎ ﻣﻦ ﺍﻟﺪﻧﻴﺎ ﻣﺴﻠﻤﺎً " , അല്ലാഹുവേ നീ എന്നെ മുസ്ലിമായിട്ട് തന്നെ മരിപ്പിക്കണേ, കരഞ്ഞു കരഞ്ഞു അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. ഇത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് പ്രസ്തുത ദുരന്തത്തിന്, അനേക കാലം അല്ലാഹുവിന് വേണ്ടി ഇബാദത്ത് ചെയ്ത് അവസാനം പിശാചിന്റെ ഉൽബോധനം മുഖാന്തരം ഒരു കന്യകയെ വ്യഭിചരിച്ച് നരകാവകാശിയായ ഒരു പണ്ഡിതന്റെ ദുരവസ്ഥ. ഇങ്ങനെ മുസ്ലിമായി ജനിച്ച് കാഫിറായി മരിക്കേണ്ടി വരുന്ന അവസ്ഥ, അല്ലാഹുവേ ഇതില് പരം ദുരന്തം മറ്റെന്താണ്? ആദ്യം ലൗഹുൽ മഹ്ഫൂളിൽ വെച്ച് ആത്മാവ് രൂപപ്പെടുമ്പോൾ തന്നെ അവരുടെ ജീവിതവും മരണവും രചിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി (സഃഅ) പറഞ്ഞതായി ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നു "ജനങ്ങള് പല നിലക്കാണ് സൃഷ്ടിക്കപ്പെട്ടത്, ചിലര് മുസ്ലിമായി ജനിച്ച് മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കുന്നു, ചിലര് കാഫിറായി ജനിച്ച് കാഫിറായി ജീവിച്ച് കാഫിറായി തന്നെ മരിക്കുന്നു, മറ്റ് ചിലര് മുസ്ലിമായി ജനിച്ച് മുസ്ലിമായി ജീവിച്ച് കാഫിറായി മരിക്കുന്നു, മറ്റു ചിലരാകട്ടെ കാഫിറായി ജനിച്ച് കാഫിറായി ജീവിച്ച് മുസ്ലിമായി മരിക്കുന്നു" [മിഷ്കാതുൽ മസാബീഹ്. Page 438] മുകളില് സൂചിപ്പിച്ച പോലെ ആത്മാവുകൾ 4 അവസ്ഥകളായാണ് അവിടെ (ലൗഹുൽ മഹ്ഫൂളിൽ) രൂപപ്പെടുന്നത് , അതും സ്വർഗ ഭൂമികൾ സൃഷ്ടിക്കപ്പെടുന്നതിന് 50,000 വർഷങ്ങൾക്ക് മുമ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ മതപരിവർത്തനം വഴി ഹിദായത്ത് ലഭിച്ച സമൂഹം മുസ്ലിമായി മരണപ്പെടുന്നത്, ഇതിന്റെ തന്നെ അടിസ്ഥാനത്തിലാണ് ഈമാൻ കിട്ടാതെ പലരും മരിക്കുന്നതും. അപ്പോള് നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കും? വർഷങ്ങളോളം ഇബാദത്തിലിരുന്ന് , അല്ലാഹുവിനെ ഭയന്ന് പക്ഷേ ക്ഷണിക നേരത്തെ വികാരത്താൽ അവിവേകികളായി മാറി പിശാചിന്റെ വഴിയില് ചെന്ന് അപരാധം ചെയ്യുകയും അതോട് കൂടെ മരിക്കുകയും ചെയ്താലുള്ള അവസ്ഥ എത്ര ഭീകരം. മരണം നമ്മോട് കൂടെ നിഴലായി എപ്പോഴും നിൽകുന്നുണ്ട്, അതോർത്ത് കഴിയണം നാം ഏവരും. നമ്മുടെ മരണം എങ്ങനെ ആയിരിക്കുമെന്ന് പറയാന് സാധിക്കുമോ, ഈമാൻ കിട്ടുമെന്ന ദൃഢ വിശ്വാസമുണ്ടോ? പ്രവചിക്കാൻ സാധിക്കുമോ മരണത്തെപറ്റി? സാധ്യമല്ല...സാധ്യമല്ല...സാധ്യമല്ല, അത്തരം കാര്യങ്ങൾ അല്ലാഹുവിന് മാത്രം അറിയാവുന്ന ഒന്നാണ്. അപ്പോള് ആ അവസ്ഥയെ കുറിച്ച് കൂടുതല് ചിന്തിക്കാതെ സദാ സമയം ഈമാനോടെ മരിപ്പിക്കണേ നാഥാ എന്നു ദുആ ചെയ്തു കൊണ്ടിരിക്കുക. മനുഷ്യരിൽ ചിലരെങ്കിലും കുറച്ച് സൽകർമ്മങ്ങൾ ചെയ്തു കഴിഞ്ഞാല് അഹങ്കാരികളാകും, അഹങ്കാരം സൽകർമ്മങ്ങളെ ഇല്ലാതാക്കും തീർച്ച. എത്ര അമലുകൾ ചെയ്താലാണ് സ്വർഗാവകാശിയാവാൻ സാധിക്കുക, നമ്മുടെ അടുക്കൽ വല്ല കണക്കുകളുമുണ്ടോ ? എന്നിട്ടും കിബറും, അസൂയയും, ലോക മാന്യതയും (രിയാഅ~) അലങ്കാരമാക്കി നടക്കുകയാണ് പലരും. അല്ലാഹു നമുക്കായി കരുതി വെച്ചതെന്താണ്? നമ്മുടെ ആയുസ്സ്, ഭാവി, മരണം ഇവയൊക്കെയും അല്ലാഹുവിന്റെ ഖളാഇനെ അനുസരിച്ച് നടക്കും, നേരത്തെ തന്നെ അവിടുന്ന് തീരുമാനിച്ച പ്രകാരം. ആ ഖളാഇനെ ഓർത്ത് ആശങ്കയില് ആയവരാരൊക്കെ? എന്നിട്ടും ഒരു ഭയപ്പാടില്ലാത്തവർ ആരൊക്കെ? മുഹമ്മദ് നബി (സ:അ) പറഞ്ഞതായി കാണാം "സ്വർഗ- ഭൂമീകൾ പടക്കപ്പെടുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ എല്ലാ ജീവജാലങ്ങളുടെയും ഭാവിയും തീർപ്പും അല്ലാഹു എഴുതി വച്ചിരക്കുന്നു". [Narrated by Muslim , 2653]. ഇതില് നിന്നും മനസ്സിലാവുന്നത് നേരത്തെ പറഞ്ഞത് പോലെ നമ്മുടെ ജീവിതവും പര്യാവസാനവും അല്ലാഹു നേരത്തെ തന്നെ തയ്യാറാക്കി, അതനുസരിച്ചു മാത്രമാണ് കാര്യങ്ങൾ നീങ്ങുക. പക്ഷെ, ഒരു മുസ്ലിം കൂടുതല് അല്ലാഹുവിന്റെ ഖളാഇനെ ഓർത്ത്, തന്റെ ഭാവിയെ പറ്റിയുള്ള തെറ്റിദ്ധാരണകൾ രൂപപ്പെടുത്തുന്ന കാര്യങ്ങളെ നീരീക്ഷിച്ച് മനസ്സ് പിഴച്ച് പോവാതെ, അവയുടെ ഭവിഷത്തിനെയും അല്ലാഹുവിന്റെ ശിക്ഷയെയും ഓർത്ത് സദാ പൊറുക്കലിനെ തേടുകയും, ഈമാൻ ലഭിക്കാൻ തേടുകയും ചെയ്യുക. " ﺍﻟﻠﻬﻢ ﺃﺧﺮﺟﻨﺎ ﻣﻦ ﺍﻟﺪﻧﻴﺎ ﻣﺴﻠﻤﺎً " ഈ ദുആ പതിവാക്കുക... ആത്മാർത്ഥ ദുആകൾ സ്വീകരിക്കാൻ റബ്ബ് സുബ്ഹാൻ സദാ സന്നദ്ധനായി നിൽപുണ്ട്..ആയതിനാല് ഒരിക്കലും നിരാശരേകണ്ടതില്ല... അല്ലാഹു നമ്മുടെ ദുആ സ്വീകരിക്കട്ടെ. ...ആമീന്

ജുമുഅയെ പറ്റി അൽപം


മുഹമ്മദ് നബി (സഃഅ) തങ്ങള് പറഞ്ഞതായി അബൂഹുറൈറ (റഃഅ) രേഖപ്പെടുത്തുന്നു. "വെള്ളിയാഴ്ച ദിവസമായാൽ മലക്കുകൾ പള്ളിയുടെ ഓരോ വാതിലിലുമായി നിലയുറപ്പിക്കുകയും, ആദ്യം വരുന്ന ആൾക്കാർ എന്ന നിലയില് ജനങ്ങളെ അവരുടെ ഏടിൽ ഉൾപ്പെടുത്തുകയു ം ചെയ്യും. ശേഷം, ഇമാം ഖുതുബയ്ക്ക് വേണ്ടി മിമ്പറിൽ കയറിയാൽ മലക്കുകൾ എല്ലാം മടക്കി വെച്ച് ഖുതുബ ശ്രദ്ധിക്കുന്നതുമാണ്. ഏറ്റവും ആദ്യം എത്തുന്ന ആൾക്ക് ഒരു ഒട്ടകത്തെ ബലി കഴിപ്പിച്ച പ്രതിഫലവും, പിന്നീട് വരുന്നവർക്ക് യഥാക്രമം മാട്, ആട്, കോഴി, മുട്ട എന്നിവ നൽകിയ പ്രതിഫലവും ലഭിക്കുന്നതാണ്." വെള്ളിയാഴ്ച ഒരു പെരുന്നാളാണ്, മഹല്ലിലെ എല്ലാവരും ഒരുമിച്ച് തോളോട് തോൾ ചേര്ന്ന് അള്ളാഹുവിന് വേണ്ടി സുജൂദ് ചെയ്യാന് ക്ഷമയോടെ നിൽക്കണം. അവരാണ് ഭാഗ്യവാന്മാർ, തീർച്ചയായും അവർ തന്നെയാകും നിസ്കാരത്തിന്റെ സ്വർഗ വാതിലിലൂടെ (ബാബു-സ്വലാ) കടക്കുന്നവർ, തീർച്ചയായും അവര് തന്നെയാകും ക്ഷമയുടെ സ്വർഗ വാതിലിലൂടെ (ബാബു-സ്വബ്ർ) കടക്കുന്നവർ... അള്ളാഹു തൗഫീഖ് നൽകട്ടെ...ആമീന്.

ആധുനിക ആത്മീയത


ഉസ്താദുമാരെ കണ്ടാൽ പേടിച്ച് മാറിയൊളിച്ച ആ കാലം, ഞാന് ചെയ്തതല്ല ശരി എന്നും ഇനി അവരെ കണ്ടാല് ഓടി അടുത്ത് വിനയത്തോടെ സലാം പറയണമെന്ന് പഠിപ്പിച്ച മാതാപിതാക്കൾ എത്ര ശ്രേഷ്ഠർ. ഇന്നിപ്പോൾ വഴിയെ പോകുന്ന ഉസാതാദിനെ കണ്ടാലും ഓടി അടുക്കുന്നുണ്ട് പല പിള്ളേരും, പക്ഷെ അത് സലാം പറയാനല്ല, നേരമ്പോക്കിന് ഒരു സെൽഫിയെടുക്കാനാ... കൃത്രിമ ആത്മീയതയാണ് പലയിടത്തും. മാതാപിതാക്കളെ കുറ്റം പറയാന് ഞാനാളല്ല പുത്തന് വാദത്തങ്ങളും, നൂതന കണ്ടുപിടിത്തങ്ങളും മനുഷ്യാത്മാവിനു നൽകിയ ജനിതക മാറ്റം സ്പിരിച്വൽ സൽസരണിക്ക് മീതെ കുറുവടി ഏന്തുന്നു. ലോകമാന്യതക്ക് വേണ്ടി പെടാപ്പാട് കാട്ടുന്നവർ അറിയുക നിന്റെ നന്മക്ക് ഈ ലോകത്ത് വച്ച് തന്നെ പ്രതിഫലം നൽകപ്പെടും, അപ്പോള് പിന്നെ മഹ്ശറയിൽ ഏറ്റവും ദരിദ്രനും നീ തന്നെ. കൃത്രിമമല്ലാത്ത ആത്മീയത നില നിൽക്കുന്നു എന്നത് ലോകം അവസാനിച്ചില്ലെന്ന് വിളിച്ചു പറയുമ്പോഴും ഞാന് ആശങ്കയിലാണ് ആ ദിനത്തിന് ഏറെ കാക്കേണ്ടി വരില്ലെന്ന തോന്നൽ ( അല്ലാഹു ആലം; അവന് മാത്രം എല്ലാം അറിയാം)...

കാലാവസ്ഥ അള്ളാഹുവിന്റെ തീരുമാനം


മുമ്പ് കർക്കിടകം എന്നത് പലതും അറിയിക്കുന്ന സൂചനയായിരുന്നു... കുളിർമാരി പെയ്യുമെന്ന പ്രകൃതി തൻ വാക്കായിരുന്നു.... ഇന്നിപ്പോ എന്താന്ന് അറീല... അത് വെറും ഒരു മാസപ്പേര് മാത്രമായി കാണുന്നു... 'അല്ലാഹു ആലം' ;പടച്ചവനു മാത്രം അറിയാം എന്താ സംഭവിക്കുക എന്ന്... എന്താണ് സംഭവിക്കേണ്ടത് എന്ന്... മുമ്പ് മുഴുവന് വെള്ളമാൽ ചുറ്റപ്പെട്ട ദ്വീപില് മഴ പെയ്തു തിമിർത്തപ്പോൾ അറിയാതെ റബ്ബിനെ ചോദ്യം ചെയ്ത ഒരു സൂഫി വര്യൻ പിന്നീട് സത്യം മനസ്സിലാക്കി ഖേദിചചു മടങ്ങി: കാരണം അല്ലാഹുവിനറിയും പോലെ വേറെ ആർക്കാണറിയുക എവിടെ മഴ പെയ്യണം, എപ്പോൾ പെയ്യണം എന്നൊക്ക??? എന്നിട്ടാ സൂഫി വര്യൻ തന്റെ അബദ്ധ ചിന്തയാൽ വന്നേക്കാവുന്ന വിപത്ത് ഓർത്ത് സ്വയം ശിക്ഷ വിധിച്ചു, അത് പ്രകാരം അവിടുത്തെ ശിഷ്യനോട് തന്നെ ഒരു ഉടു മുണ്ടിൽ കെട്ടി റോഡിലൂടെ വലിച്ചിഴക്കാൻ പറഞ്ഞു. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി അല്ലാഹു ആ സൂഫി വര്യനു പൊറുത്ത കൊടുത്ത വിവരം അറിയിക്കുകയും, അങ്ങനെ സൂഫി വര്യൻ സമചിത്തത വീണ്ടെടുക്കുകയും, സന്തുഷ്ടനാവുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം


"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോൾ ഇന്ത്യ ഉണര്ന്നെഴുന്നേൽക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തിൽ അത്യപൂര്വ്വമായി മാത്രം വരുന്ന നിമിഷം. പഴമയിൽ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീർഘകാലം അടിച്ചമർത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാൻ സ്വയം അർപ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്." സ്വാതന്ത്ര്യലബ്ധിയുടെ അര്ദ്ധരാത്രിയില് ജവഹര്ലാല് നെഹ്റു നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാക്കുകളാണിവ. അധിനിവേശത്തിന്റെ കാരിരുമ്പു ശക്തിയാർജിച്ച പാശ്ചാത്യ മുഖത്തിന് മുകളില് ചെറുത്തു നിൽപ്പിന്റെ സന്ധിയില്ലാ സമരങ്ങള് നടത്തി ധീര ദേശാഭിമാനികൾ മത-വർഗ-വർണ്ണ വിവേചനമന്യേ നേടിയെടുത്ത വിജയമാണ് 1947ൽ ആഗസ്ത് 15നു നേടിയെടുത്ത 'സ്വാതന്ത്ര്യം' എന്ന സത്യം. അതു വരെ ഇന്ത്യ ഭരിച്ച പാശ്ചാത്യരെ പീഢിത ഇന്ത്യന് സമൂഹം വിളിച്ചത് സാർ എന്നായിരുന്നു, slave I remain (അടിമയായി ഞാന് തുടരും)... അത്തരം കിരാത അടിമത്തത്വത്തിന്റെ അഗ്നിച്ചിറകിനു മുകളില് കത്തി വെക്കാന് അന്നത്തെ ഭാരതീയ മക്കള് കാണിച്ച ആർജ്ജവമൊന്നു കൊണ്ട് മാത്രമാണ് നമുക്ക് സ്വാതന്ത്ര്യം കൈവന്നത്. അഭിമാനിക്കുന്നു ഭാരതീയനായതിൽ...

ജീവിത പങ്കാളി ഇസ്ലാമിൽ

"എന്റെ ജീവിത പങ്കാളിയെ എങ്ങനെയാണ് കണ്ടെത്തുക, അതല്ലെങ്കിൽ കണ്ടാൽ എങ്ങനെ തിരിച്ചറിയും" നമ്മുടെ സഹോദരീ സമൂഹത്തിലെ ഒരു കുട്ടി വന്നു ഇങ്ങനെ ചോദിച്ചു എന്നിരിക്കട്ടെ, എന്താണ് മറുപടി കൊടുക്കുക? ഞാന് ആദ്യം ചോദിക്കുക വിവാഹ പ്രായമെത്തിയ കുട്ടിയാണോ എന്നും, വീട്ടുകാർ ആലോചന നടത്തുന്നുണ്ടോ എന്നുമാണ്. കാരണം അതിനുത്തരം അറിഞ്ഞാലേ അടുത്ത പടി മുന്നോട്ടുള്ളൂ... ഉത്തരം ഇല്ല, അല്ല എന്നൊക്കെ ആണേൽ അത് ഹലാലായ ഒരു നീക്ക് പോക്കല്ല... വിവാഹ പ്രായമായ കുട്ടിയുടെ വീട്ടുകാർ തിരക്കു പിടിച്ച ആലോചനയിൽ ആയിരിക്കുമ്പോൾ അവൾ മനക്കോട്ട കെട്ടാൻ തുടങ്ങും "പടച്ചോനേ... ഏതൊരുത്തനാണോ എന്നെ കെട്ടാൻ വരുന്നത്" അവളുടെ സങ്കൽപ്പങ്ങൾ കൂട്ടുകാരുടെ ഇടയിലും മറ്റും മാത്രമായി ആരും കുഴിച്ചു മൂടാതിരിക്കട്ടെ... നല്ല മൊഞ്ചുള്ള പയ്യന്മാരെ ആഗ്രഹിക്കുന്നവരും, ആർദ്രമായ മനസ്സിനുടമകളെ തിരയുന്നവരും, സിനിമാറ്റിക് രീതിയില് പ്രണയം നടത്താൻ പോന്ന ചോക്കലേറ്റ് ചെക്കനെ കിട്ടാന് പ്രാർത്ഥിക്കുന്നവരുണ്ടാകും. അതൊക്കെ അവിടെ നിൽക്കട്ടെ, ഇപ്പോഴാണ് ഒരു തിരുവചനം ഓർമ്മ വരുന്നത് " നിങ്ങള് നിങ്ങൾക്ക് അനുയോജ്യരായ ഇണകളെ തന്നെ കണ്ടെത്തുക". അനുയോജ്യർ എന്നതിന് പല തലങ്ങളും ഉണ്ട്. മനസ്സിനിണങ്ങിയ, സൗന്ദര്യത്തിന് ചേരുന്ന എന്നൊക്കെയുള്ള തലങ്ങൾ. അത് കൊണ്ട് മനസ്സിനെ ബുദ്ധിമുട്ടിച്ച് ആരും ത്യാഗം ചെയ്യേണ്ടതില്ല. ഇസ്ലാം ബുദ്ധിമുട്ടിപ്പിക്കുന്ന മതമല്ല. നേരത്തെ പറഞ്ഞ പോലെ മനക്കോട്ട കെട്ടുന്നവരോട് ആദ്യമേ തന്നെ പറയാം ശാരീരിക സൗന്ദര്യവും, പ്രണയഭാവങ്ങളും ജീവിത വഴിയില് ക്രമേണ ക്രമേണ നഷ്ടപ്പെട്ടു പോയേക്കാം. പ്രത്യേകിച്ച് വിഷമ ഘട്ടങ്ങളിൽ അത് വരെ അനുഭവിച്ച രസങ്ങളെ തല്ലിക്കെടുത്തുന്ന അന്തരീക്ഷം ഉടലെടുക്കും, അത്തരം സമയങ്ങളിൽ മനുഷ്യകുലത്തിൽ പെട്ടവന് റൊമാന്സ് പുറത്തെടുക്കാൻ ബുദ്ധിമുട്ടാണ്, ആയതിനാല് ആ നേരങ്ങളിൽ വേണ്ടത് ആശ്വാസം നൽകുന്ന ഒരു നോട്ടമോ ഒരു വാക്കോ ആണ്, ഒരു കൈത്താങ്ങ് ആണ് അത് 'സൗഹൃദം' എന്ന ചേരുവയ്ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ട് ജീവിത പങ്കാളിയെ നീ തിരയുമ്പോൾ ആദ്യം അവനില് ഒരു നല്ല മകനുണ്ടോ എന്നു തിരയുക, സഹോദരൻ, സുഹൃത്ത് എന്നിങ്ങനെയുള്ള വേഷങ്ങളിൽ അവന്റെ പ്രകടനത്തെ സസൂക്ഷ്മം നിരീക്ഷിക്കുക. തീർച്ചയായും ഒരാള് തന്റെ പങ്കാളിയെ തിരയുമ്പോൾ അതിനി ആണായാലും പെണ്ണായാലും അനുവദനീയമായ അതിർവരമ്പ് കഴിഞ്ഞാല് തന്റെ ദൃഷ്ടികൾ താഴ്ത്തി വെക്കുക. പരിശുദ്ധ ഖുര്ആനിൽ കാണാം "(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും , സ്വകാര്യ ഭാഗങ്ങളെ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അള്ളാഹു അവർ പ്രവർത്തിക്കുന് നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന് നു"( ഖുര്ആന് 24:30). ഇതിന്റെ പൊരുൾ മനസ്സിലാക്കിയാൽ പെണ്ണുകാണൽ ചടങ്ങ് എന്നും പറഞ്ഞ് ചിലയിടത്തെങ്കിലുമായി കാട്ടി കൂട്ടുന്ന ആഭാസത്തിന് അറുതി വരുത്താം. സൗന്ദര്യത്തേക്കാൾ വിശ്വാസവും, ദീനും നോക്കിയാൽ വിവാഹ ജീവിതം സുഖത്തിലാവും, തീർച്ചയായും വിവാഹം എന്നത് ജീവിതത്തിന്റെ തുടക്കവും അത് കേട് വരാതെ സൂക്ഷിച്ചു പോയാൽ സ്വർഗ്ഗം വരെ എത്തിക്കാൻ പറ്റിയ ദിവ്യമായ ഒരു സംവിധാനവുമാണ്. സങ്കൽപ്പങ്ങളും, താൽപ്പര്യങ്ങളും കൊത്തി വെച്ച് മിനുക്കിയെടുത്ത ശേഷം നമ്മുടെ സഹോദരിമാർക്ക് അടുത്തതായി ഒരു സഹായിയെയാണ് ആവശ്യം. തന്റെ വിവാഹ സങ്കൽപ്പങ്ങൾ പങ്ക് വെക്കാന് പറ്റിയ സഹായി, അത് മാതാവാകാം, പിതാവാകാം അങ്ങനെ അങ്ങനെ... അവളുടെ വാക്കുകള് കേട്ടു കഴിഞ്ഞാൽ നമുക്ക് ഇനി ഒരാളെ കൂടി ( പ്രമാണ പുരുഷൻ എന്നൊക്കെ പറയുന്ന ഉപദേഷ്ടാവ്) ആവശ്യമാണ്. പയ്യനെ പറ്റി അന്വേഷിച്ചറിയാൻ. അത് പയ്യനെ അറിയുന്ന ഉസ്താദാവാം, സുഹൃത്താവാം. എന്നിട്ട് അവരുടെ വാക്കുകള്‍ കേൾക്കുക, പക്ഷെ അത് അതേ പോലെ വിഴുങ്ങരുത്, വീണ്ടും അന്വേഷിക്കുക. ഒരിക്കല് ഉമർ (റഃഅ) അടുത്ത് നിന്ന് ഒരാൾ ഒരു പയ്യനെ പുകഴ്ത്തി പറഞ്ഞു. അപ്പോള് ഉമർ (റഃഅ) ചോദിച്ചു 'നിങ്ങൾക്ക് അവനെ അറിയുമോ, അവന്റെ അയൽവാസിയോ, സഹചാരിയോ മറ്റോ ആണോ? അതുമല്ലെങ്കിൽ ദിനാറും ദിർഹവുമായി അവനോടൊത്ത് കച്ചവടം നടത്തിയിട്ടുണ്ടോ?' എല്ലാ ചോദ്യത്തിനും ഇല്ല/അല്ല എന്നയാൾ പറഞ്ഞപ്പോൾ ഉമർ (റഃഅ) അയാളോട് പോകാൻ പറഞ്ഞു എന്നിട്ട് 'അവൻ നിസ്കരിക്കുന്നതു മാത്രമാവും അയാൾ കണ്ടത്' എന്നും പറയുകയുമുണ്ടായി. " അത്രത്തോളം സൂക്ഷ്മത പാലിക്കണം ഈ കാര്യങ്ങളിൽ. ആരും ധൃതി വെച്ച് ജീവിതത്തിലെ സുപ്രധാന കാര്യമായ പങ്കാളിയെ കണ്ടെത്തുക എന്നതിൽ പ്രശ്നം വരുത്തി വെക്കരുത്. സമയമാകുമ്പോൾ അള്ളാഹു അവനെ/അവളെ നിങ്ങളുമായി കൂട്ടിമുട്ടിക്കും. അറിവ് , ആരോഗ്യം എന്ന ഘടകങ്ങള് നിറഞ്ഞ ദീനീ പശ്ചാത്തലിത്തലുള്ളവരെ തിരയുക. തിരച്ചിലിനിടയിൽ " ﺃﻧﺖ ﺍﻟﺴﻌﺎﺩﺓ ﺍﻟﺘﻲ ﻃﻠﺒﺘﻬﺎ ﻣﻦ ﺍﻟﻠﻪ " (നീയാണ് അള്ളാഹുവിനോട് ഞാന് തേടിയ ആനന്ദം എന്നു ദുആ ചെയ്യുക. അനുയോജ്യരായ വധു-വരന്മാരെ അള്ളാഹു നമുക്ക് അവന്റെ ദയ കൊണ്ട് നൽകട്ടെ...ആമീന്‍