ഒരിക്കൽ അബൂ ഹുറൈറ (റഃഅ) മുഹമ്മദ് നബിയോട് (സഃഅ) സ്വർഗ്ഗത്തെ സൃഷ്ടിപ്പിനെപ്പറ്റി ചോദിച്ചു, അപ്പോൾ അവിടുന്ന് മറുപടി നൽകി "ഒരിഷ്ടിക സ്വർണ്ണമാണെന്കിൽ മറ്റൊന്ന് വെളളിയാണ്. നിലം കസ്തൂരിയാലും, ചരലിന്റെ സ്ഥാനത്ത് മുത്തും മാണിക്യവും, തേപ്പ് കുന്കുമത്താലുമാണ്. അതിൽ പ്രവേശിക്കുന്നവന് ശാശ്വതമായ അനുഭൂതിയുണ്ട്. അവിടെ മരണമില്ല, വസ്ത്രങ്ങൾക്ക് ജീർണ്ണതയില്ല, യൗവ്വനത്തിന് പരിവർത്തനവുമില്ല."
ഇത്തരത്തിൽ ലലനാമണികളായ ആ ഹൂറുലീങ്ങൾ കൂടി ഉൾപ്പെടുന്ന സ്വർഗ്ഗം വർണ്ണിക്കപ്പെട്ടാൽ ആരായാലും കണ്ണു മഞ്ഞളിക്കുന്നത് സ്വാഭാവികം.
അത് പോലെ നരകത്തിന്റെ ഭയാനകമായ അവസ്ഥ സ്മരിക്കേണ്ടി വന്നാൽ ഏത് ഹൃദയവും ഒന്ന് പിടയും.
അങ്ങനെ സ്വർഗ്ഗ നരകങ്ങളുടെ നിരന്തരമായ പരാമർശം ഒട്ടുമിക്ക ആൾക്കാരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
അങ്ങനെയെന്കിലും നന്നായിത്തീരാൻ ശ്രമിക്കും.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് ഒരു മഹാത്മാവിന്റെ അചഞ്ചലമായ വിശ്വാസത്തിലൂന്നിയ ചിന്താഗതിയാണ്, ഏവരും മാതൃകയാക്കേണ്ട അതുല്യമായ ഒരു വ്യക്തിത്വം.
അതെ , സൃഷ്ടാവിനോടുളള വിട്ടു വീഴ്ചയില്ലാത്ത സ്നേഹത്താൽ
ഹസ്രത്ത് ഇബ്രാഹിം ബ്നു അദ്ഹം (റഃഅ) എന്നവർ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു " സ്വർഗ്ഗമോഹത്താൽ എപ്പോഴെന്കിലും നിന്നെ ഞാൻ ഭയപ്പെടുന്നുണ്ടെന്കിൽ ആ സ്വർഗ്ഗത്തിന്റെ നറുമണം പോലും എനിക്കനുഭവപ്പെടുത്തരുതേ!
നരകഭയത്താൽ വല്ലപ്പോഴും ഞാൻ നിനക്കാരാധന ചെയ്യുന്നതായാൽ ആ നരകാഗ്നിയിലിട്ട് എന്നെ നീ കരിക്കണമേ! നിന്റെ സച്ചിതാന്ദസ്വരൂപം ദർശിക്കുവാനുളള എന്റെ അടങ്ങാത്ത മോഹം മാത്രം നീ പാഴാക്കരുതേ!"
ഇത്തരത്തിലുളളവരും ചരിത്ര പാതയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഞരമ്പിലൂടെയുണ്ടാകുന്ന രക്തക്കുതിപ്പ്, അതൊന്ന് വേറെ തന്നെയാണ് .
പടച്ചവനെ കാണാനുളള അതിയായ ഒരു ആഗ്രഹം ആദ്യം വിടരട്ടെ, ആ ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടിയുളള സൽകർമ്മങ്ങളാൽ സമ്പന്നമാകട്ടെ ഈ പുതു വർഷം.
മുഹറ മാസാശംസകൾ.
- ജുനൈദ് കടന്നപ്പളളി
ഇത്തരത്തിൽ ലലനാമണികളായ ആ ഹൂറുലീങ്ങൾ കൂടി ഉൾപ്പെടുന്ന സ്വർഗ്ഗം വർണ്ണിക്കപ്പെട്ടാൽ ആരായാലും കണ്ണു മഞ്ഞളിക്കുന്നത് സ്വാഭാവികം.
അത് പോലെ നരകത്തിന്റെ ഭയാനകമായ അവസ്ഥ സ്മരിക്കേണ്ടി വന്നാൽ ഏത് ഹൃദയവും ഒന്ന് പിടയും.
അങ്ങനെ സ്വർഗ്ഗ നരകങ്ങളുടെ നിരന്തരമായ പരാമർശം ഒട്ടുമിക്ക ആൾക്കാരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
അങ്ങനെയെന്കിലും നന്നായിത്തീരാൻ ശ്രമിക്കും.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് ഒരു മഹാത്മാവിന്റെ അചഞ്ചലമായ വിശ്വാസത്തിലൂന്നിയ ചിന്താഗതിയാണ്, ഏവരും മാതൃകയാക്കേണ്ട അതുല്യമായ ഒരു വ്യക്തിത്വം.
അതെ , സൃഷ്ടാവിനോടുളള വിട്ടു വീഴ്ചയില്ലാത്ത സ്നേഹത്താൽ
ഹസ്രത്ത് ഇബ്രാഹിം ബ്നു അദ്ഹം (റഃഅ) എന്നവർ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു " സ്വർഗ്ഗമോഹത്താൽ എപ്പോഴെന്കിലും നിന്നെ ഞാൻ ഭയപ്പെടുന്നുണ്ടെന്കിൽ ആ സ്വർഗ്ഗത്തിന്റെ നറുമണം പോലും എനിക്കനുഭവപ്പെടുത്തരുതേ!
നരകഭയത്താൽ വല്ലപ്പോഴും ഞാൻ നിനക്കാരാധന ചെയ്യുന്നതായാൽ ആ നരകാഗ്നിയിലിട്ട് എന്നെ നീ കരിക്കണമേ! നിന്റെ സച്ചിതാന്ദസ്വരൂപം ദർശിക്കുവാനുളള എന്റെ അടങ്ങാത്ത മോഹം മാത്രം നീ പാഴാക്കരുതേ!"
ഇത്തരത്തിലുളളവരും ചരിത്ര പാതയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ ഞരമ്പിലൂടെയുണ്ടാകുന്ന രക്തക്കുതിപ്പ്, അതൊന്ന് വേറെ തന്നെയാണ് .
പടച്ചവനെ കാണാനുളള അതിയായ ഒരു ആഗ്രഹം ആദ്യം വിടരട്ടെ, ആ ആഗ്രഹ സാക്ഷാത്കാരത്തിന് വേണ്ടിയുളള സൽകർമ്മങ്ങളാൽ സമ്പന്നമാകട്ടെ ഈ പുതു വർഷം.
മുഹറ മാസാശംസകൾ.
- ജുനൈദ് കടന്നപ്പളളി
No comments:
Post a Comment